വളരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമ മേഖലയിലെ വിഖ്യാത സംവിധായകരിൽ ഒരാൾ വിടവാങ്ങി എന്ന വാർത്തയാണ് പുറത്തുവരുന്നത്. 92 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന് പ്രായം. വാർദ്ധക്യസംബന്ധമായ അസുഖങ്ങൾ കാരണമാണ് ഇദ്ദേഹം അന്തരിച്ചത്. ഏറെ നാളായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗാളി സംവിധായകൻ ആണ് ഇദ്ദേഹം. തരുൺ മജുംദാർ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ബംഗാളി സിനിമയിൽ വലിയ രീതിയിലുള്ള വിപ്ലവം സൃഷ്ടിച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. സമ്പന്നരുടെ ജീവിതം മാത്രം പറഞ്ഞിരുന്ന സിനിമ മേഖല ആയിരുന്നു ഒരുകാലത്ത് ബംഗാളി സിനിമ. എന്നാൽ മദ്യവർഗ്ഗ കുടുംബങ്ങളുടെ പ്രശ്നങ്ങൾ അതുപോലെ തിരശ്ശീലയിൽ പകർത്തിയ സംവിധായകരിൽ ഒരാൾ ആണ് ഇദ്ദേഹം. അലോർ പിപാസ എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം ഇറങ്ങിയിരുന്നത്. ദിലീപ് മുഖോപാധിയായി, സച്ചിൻ മുഖർജി എന്നിവരുടെ ഒപ്പം യാത്രിക് എന്ന കൂട്ടായ്മയുടെ ഭാഗമായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1963 വർഷത്തിലാണ് ഈ കൂട്ടായ്മ വേർതിരിക്കുന്നത്. ബംഗാളി സിനിമയിലെ ഇതിഹാസങ്ങളായ നിരവധി സിനിമകളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
ബാലികാ വധു, കുഹേലി, ശ്രീമാൻ പൃഥ്വിരാജ്, ഗണ ദേവത, ദാദർ കീർത്തി തുടങ്ങിയവയാണ് ഇദ്ദേഹത്തിൻറെ പ്രധാന സിനിമകൾ. ബംഗാളി സിനിമയിലെ നിരവധി താരങ്ങൾക്കൊപ്പം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി തവണ ദേശീയ പുരസ്കാരങ്ങളും സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നാലുതവണ ആണ് ഇദ്ദേഹം ദേശീയ ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയത്.
ഇന്ത്യൻ സിനിമയ്ക്ക് വലിയ രീതിയിലുള്ള സംഭാവന ആണ് ഇദ്ദേഹം നൽകിയത്. അത് കണക്കിലെടുത്തുകൊണ്ട് 1990 വർഷത്തിൽ ഇദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2002 വർഷത്തിൽ ഇദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചിരുന്നു. നിരവധി ഫിലിം ഫെയർ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി മലയാളികളാണ് ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.