മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള യുവ നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. മതവുമായി ബന്ധപ്പെട്ട സിനിമകൾ ഇനി കുറെ കാലത്തേക്ക് ചെയ്യില്ല എന്നാണ് ഇപ്പോൾ ഇദ്ദേഹം പറയുന്നത്. കേരളത്തിൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തനിക്ക് ചില പരിമിതികൾ ഉണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായ ട്രാൻസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു.
ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ട്രാൻസ്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിട്ടാണ് ഈ സിനിമയിലെ പ്രകടനം വിലയിരുത്തപ്പെടുന്നത്. എങ്കിലും ഈ സിനിമ ബോക്സ് ഓഫീസിൽ കനത്ത പരാജയം ആയിരുന്നു നേരിട്ടത്. ഇപ്പോൾ സിനിമയുടെ പരാജയ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. മതപരമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ പരിധിയുണ്ട് എന്നും നമുക്ക് ചുറ്റും നടക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച് അറിയുവാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമൊന്നുമില്ല എന്നുമാണ് ഫഹദ് ഫാസിൽ ഇപ്പോൾ വ്യക്തമാക്കുന്നത്. ഭരദ്വാജ് രംഗൻ നടത്തുന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു സംസാരിച്ചത്.
“കേരളത്തിൽ മതപരമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നമുക്ക് പരിമിതികൾ ഉണ്ട്. ആളുകൾ കനത്ത യാഥാർത്ഥ്യങ്ങളെക്കുറിച്ച് അറിയേണ്ട എന്നാണ് സ്വയം തീരുമാനിച്ചു വച്ചിരിക്കുന്നത്. അത് അവർക്ക് ഒരു വിനോദമായി തോന്നിയിട്ടുണ്ടായിരിക്കില്ല. ഒരുപക്ഷേ ആളുകളെ എന്റർടൈൻ ചെയ്യിക്കുന്ന ഒന്നും സിനിമയിൽ ഇല്ലായിരുന്നു ഇരിക്കണം. സിനിമ പ്രേക്ഷകർക്ക് ഒരു ബോധവൽക്കരണം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ എന്റർടൈൻമെന്റ് എന്ന ഫാക്ടർ ഞങ്ങൾ ഒഴിവാക്കുകയായിരുന്നു. അതുകൊണ്ടാണ് ആ സിനിമ പരാജയപ്പെട്ടത് എന്നാണ് ഞാൻ കരുതുന്നത്” – ഫഹദ് ഫാസിൽ പറയുന്നു.
ഒരുപക്ഷേ സിനിമയുടെ രണ്ടാം ഭാഗത്തിൽ എന്തെങ്കിലുമൊക്കെ മാറ്റം വരുത്തിയിരുന്നെങ്കിൽ ചിലപ്പോൾ സിനിമയുടെ ഗതി തന്നെ മാറിയേക്കാം എന്നും താരം സമ്മതിക്കുന്നു. പക്ഷേ മതവുമായി ബന്ധപ്പെട്ട് ഇനി കേരളത്തിൽ കുറേക്കാലത്തേക്ക് ഒരു സിനിമയും ചെയ്യില്ല എന്ന് തീരുമാനവും ഫഹദ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് എപ്പോഴും ക്രിസ്ത്യൻ വിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്യുന്നത് എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകൾ ആണ് കമൻറ് ബോക്സിൽ വന്നിരിക്കുന്നത്.