തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് യൂത്ത് ഐക്കൺ ആണ് നടി മമിതാ ബൈജു. എന്നാൽ ഇവർക്ക് വോട്ടില്ല എന്നതാണ് രസകരമായ വസ്തുത. ഒരിക്കലും വോട്ട് പാഴാക്കാൻ പാടില്ല എന്ന സന്ദേശം യുവാക്കളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ അതിൻറെ യൂത്ത് ഐക്കൺ ആയ വ്യക്തിക്ക് തന്നെ വോട്ട് ഇല്ല എന്നത് കൗതുകകരമായ വാർത്തയാണ്.
ഇതിലൂടെ മമിത ബൈജു എന്ന നടിയുടെ കന്നി വോട്ട് ആണ് നഷ്ടമായിരിക്കുന്നത്. കിടങ്ങല്ലൂർ സ്വദേശി ആണ് ഇവർ. വിവിധ രാഷ്ട്രീയ പാർട്ടികളിലെ ആളുകൾ വോട്ടിംഗ് സ്ലിപ്പ് വീട്ടിൽ എത്തിച്ചു നൽകിയപ്പോഴാണ് അതിൽ മകളുടെ പേര് ഉൾപ്പെട്ടിട്ടില്ല എന്ന വിവരം അച്ഛൻ തന്നെ അറിയുന്നത്. സിനിമ ചലച്ചിത്ര മേഖലയിലെ നിരവധി ആളുകൾ ആണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
വോട്ടർമാരെയും ബോധവൽക്കരിക്കുവാനും വോട്ടർമാരുടെ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പദ്ധതിയാണ് ഇത്. പല ജില്ലകളിലും പല പൗരപ്രമുഖമാണ് ഇത്തരത്തിൽ ഐക്കണുകൾ ആയി ഉണ്ടാവുക. അത്തരത്തിൽ പുതിയ തലമുറയിലെ വോട്ടർമാരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മമിത ബൈജുവിനെ കോട്ടയം ജില്ലയുടെ ഐക്കൺ ആയി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത്. അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡർ ആയി നിയോഗിക്കപ്പെട്ടത് നടൻ ടോവിനോ തോമസ് ആണ്.
അതേ സമയം ഇത് വളരെ വേദനാജനകമായ ഒരു വാർത്തയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. മറ്റു വോട്ടർമാരെ ബോധവൽക്കരിക്കാൻ നടക്കുന്ന നടിക്ക് സ്വന്തം കാര്യത്തിൽ ഒരു ബോധവും ഇല്ലേ എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോഴും പേര് എങ്ങനെയാണ് വോട്ടർ പട്ടികയിൽ ചേർക്കേണ്ടത് എന്നതിനെപ്പറ്റി നമ്മുടെ യുവാക്കൾക്കിടയിൽ വേണ്ടത്ര ബോധവൽക്കരണം ഉണ്ടായിട്ടില്ല എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.