ഇപ്പോൾ ലോക്ക് ടൗണിന്റെ ഭാഗമായി മാസങ്ങളോളം മിക്ക വ്യാപാര കടകളും അടഞ്ഞു കിടക്കുകയാണ്, ഇപ്പോൾ ചിലയിടങ്ങളിൽ പതിയെ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി കിട്ടിയതോടെ വ്യാപാരികൾ അവരവരുടെ കടകൾ തുറന്ന് ശുചീകരണ പ്രവര്തർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു പക്ഷെ പല സ്ഥാപനങ്ങളും നാശ നഷ്ടങ്ങൾ സംഭിച്ച സ്ഥിയിലാണ് അവസ്ഥ, അതുമല്ല അനക്കമില്ലാത്ത സ്ഥാപനങ്ങളിൽ പല ജീവ ജാലനങ്ങളും വാസം ഉറപ്പിക്കുകയും ചെയ്തു അത്തരത്തിൽ പല സ്ഥലങ്ങളിൽ നിന്നും പല വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്..
ആരോഗ്യ പ്രവർത്തകകരും പോലീസ് മേധാവികളും എല്ലാവർക്കും മുന്നറിയിപ്പ് നലകിയിരുന്നു കടകൾ തുറക്കുന്നതിനു മുമ്പ് ശുശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ഇപ്പോൾ പൂട്ടിക്കിടന്ന സ്വര്‍ണക്കടയ്ക്കുള്ളില്‍ പെരുമ്ബാമ്ബ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂര്‍ പയ്യന്നൂരിലെ ജനത ജ്വല്ലറിയിലാണ് പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്ബിനെയും മുട്ടകളെയും ഉള്‍പ്പെടെ പരിചരണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
പയ്യന്നൂരില്‍ ദിവസങ്ങളോളം പൂട്ടിയിട്ട കട തുറന്ന് നോക്കിയ ഉടമ ശരിക്കും ഞെട്ടിയത് ജ്വല്ലറിക്കുള്ളില്‍ ഒരു പെരുമ്ബാമ്ബ് 20 മുട്ടകളിട്ട് അടയിരിക്കുന്നത് കണ്ടപ്പോഴാണ്. കടയുടെ പിറകിലെ മുറിയില്‍ പഴയ സാധനങ്ങള്‍ക്കിടയിലാണ് പെരുമ്ബാമ്ബ് താവളമാക്കിയത്. പെരുമ്ബാമ്ബിന് 3 മീറ്റര്‍ നീളവും 24 കിലോ തൂക്കവുമുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് വൈല്‍ഡ് ലൈഫ് റെസ്ക്യൂവര്‍ പവിത്രനെത്തി പാമ്ബിനെ സാഹസികമായി പിടികൂടി.
ലോക്ക് ഡൗണ്‍ തുടങ്ങിയ അന്ന് പൂട്ടിയതാണ് സ്വര്‍ണക്കട. വൃത്തിയാക്കാന്‍ വേണ്ടിയാണ് ഉടമ സജിത്ത് ഇന്നലെ തുറന്ന് നോക്കിയത്. പാമ്ബ് മുട്ടയിട്ട് അടയിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി എന്നാണ് നിഗമനം. മാസങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് നിന്ന് പെരുമ്ബാമ്ബിനെ പിടികൂടിയിരുന്നു. മലയോര മേഖലയില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനായി കൊണ്ടുവന്ന മണലിനൊപ്പം പെരുമ്ബാമ്ബ് നഗരത്തിലെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിയാന്‍ രണ്ടു മാസം സമയമെടുക്കും