അഹമ്മദാബാദിൽ നിന്നുമാണ് ഒരു രസകരമായ വാർത്ത പുറത്തുവരുന്നത്. 58 വയസ്സുള്ള ഒരു ഗവൺമെൻറ് സ്കൂൾ ടീച്ചർ ആണ് താരം. ഖേദ എന്ന സ്ഥലത്തെ കത്ലാൽ എന്ന ടൗണിലാണ് സംഭവം നടക്കുന്നത്. ഒരു വ്യക്തി അയാളുടെ രണ്ടു ഭാര്യമാരെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇവരെ ശാരീരികമായി കയ്യേറ്റം ചെയ്തു എന്നും പരാതിയിൽ പറയുന്നുണ്ട്. ഒരു ലിവ് ഇൻ പാർട്ണറുടെ ഒപ്പം ജീവിക്കാൻ ആണ് ഇയാൾ ഇവരെ രണ്ടുപേരെയും ഉപേക്ഷിച്ചത്. ഇവർ രണ്ടുപേരും പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
ആദ്യ ഭാര്യ ആണ് ആദ്യം പരാതി നൽകിയത്. രണ്ടാം ഭാര്യ ഈ കേസിലെ സാക്ഷി ആണ്. കേസിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: 18 വയസ്സുള്ളപ്പോൾ ആണ് ഇയാൾ ആദ്യമായി വിവാഹം ചെയ്യുന്നത്. 15 വയസ്സ് മാത്രമായിരുന്നു അപ്പോൾ ആദ്യ ഭാര്യയുടെ പ്രായം. ഗ്രാമത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. പിന്നീട് ആറു വർഷങ്ങൾക്കുശേഷം ഇവർക്ക് രണ്ടു പെൺകുട്ടികൾ ജനിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടികൾ ആയതുകൊണ്ട് ഇയാൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.
ഒരു ആൺകുട്ടിയെ കിട്ടാൻ വേണ്ടി ഇയാൾ വീണ്ടും ഒരു വിവാഹം ചെയ്തു. ആദ്യ ഭാര്യയുടെ സമ്മതത്തോടെ ആണ് ഒരു ആൺകുട്ടിയെ ലഭിക്കാൻ വേണ്ടി ഇയാൾ വീണ്ടും ഒരു വിവാഹം ചെയ്തത്. 2000 വർഷത്തിലായിരുന്നു വിവാഹം നടത്തിയത്. ഫോർമൽ ആയി ഡിവോഴ്സ് പോലും നേടാതെയായിരുന്നു വിവാഹം ചെയ്തത്.
രണ്ടാമത്തെ ഭാര്യയിൽ ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ് ഉള്ളത്. കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ പോകുമ്പോൾ ആണ് ഇപ്പോൾ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ഇയാളുടെ ജീവിതത്തിലേക്ക് ഇപ്പോൾ ഒരു പുതിയ സ്ത്രീ കൂടി കടന്നു വന്നിരിക്കുകയാണ്. ഇതാണെങ്കിൽ ഒരു ഇൻ റിലേഷൻഷിപ്പ് കൂടിയാണ്. സംഭവം അറിഞ്ഞ രണ്ടു ഭാര്യമാരും ഇയാളെ ചോദ്യം ചെയ്തു. എന്നാൽ ഇയാൾ അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഡൊമസ്റ്റിക് വയലൻസ്, ക്രിമിനൽ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങിയ വകുപ്പുകളിൽ ആണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.