മലയാളികളെ ഏറെ ഞെട്ടിച്ച കേസ് ആണ് ഷാരോൺ എന്ന യുവാവിനെ ഗ്രീഷ്മ എന്ന യുവതി വിഷം നൽകി കൊന്ന കേസ്. പുതിയ വിവാഹം ഉറപ്പിച്ച സാഹചര്യത്തിൽ ആയിരുന്നു പഴയ കാമുകൻ ആയിട്ടുള്ള ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുന്നത്. ഇതിൻറെ ഭാഗമായി ജ്യൂസിലും കഷായത്തിലും കീടനാശിനി കലക്കി നൽകുകയായിരുന്നു ഇവർ. ഈ കേസിൽ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചിരിക്കുകയാണ്. കൂട്ടിന് എത്ര ആളുകൾ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിലാണ് ഇപ്പോൾ കേരള പോലീസ്.
എന്നാൽ ഇപ്പോൾ കേരള പോലീസിന്റെ മനോവീര്യം കെടുത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. അന്വേഷണം ഇവരിൽ നിന്നും തമിഴ്നാട് പോലീസ് ഏറ്റെടുത്തേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അതല്ലെങ്കിൽ ഈ കേസ് കേരള പോലീസ് അന്വേഷിക്കുന്നതിൽ തമിഴ്നാടിന് എതിർപ്പൊന്നുമില്ല എന്നവർ രേഖാമൂലം അറിയിക്കണം. ഈ വിഷയത്തിൽ ഇപ്പോൾ നിയമസഹായം തേടിയിരിക്കുകയാണ് കേരള പോലീസ്. കാര്യങ്ങൾ ഇങ്ങനെ വരുവാൻ കാരണം എന്താണ് എന്ന് അറിയുമോ?
യുവാവിന് ഗ്രീഷ്മ വിഷം നൽകുന്നത് രാമവർമ്മൻചിറ എന്ന സ്ഥലത്ത് നിന്നും ആണ്. ഇവിടെയാണ് ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം വരുന്നത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. ക്രൈം നടക്കുന്ന സ്ഥലം ഏതാണോ അവിടുത്തെ പോലീസ് ആണ് ആ കേസ് അന്വേഷിക്കേണ്ടത്. അങ്ങനെയാണെങ്കിൽ ഈ കേസ് യഥാർത്ഥത്തിൽ തമിഴ്നാട് പോലീസിന്റെ പരിധിയിൽ വരുന്നത് ആണ്.
പക്ഷേ ഈ വിഷയത്തിൽ കേസ് എടുത്തിട്ടുള്ളത് കേരള പോലീസ് ആണ്. യുവാവിന്റെ കുടുംബം ആദ്യം ഇവിടുത്തെ പോലീസിനെ ആണ് സമീപിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പോലീസ് നിയമസഹായം തേടിയിരിക്കുകയാണ്. പാറശാല പോലീസ് സ്റ്റേഷനിൽ ആണ് ആദ്യമായി ഈ കേസ് ചെയ്യുന്നത്. ഇതുവരെ മൂന്ന് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഒന്ന് ഗ്രീഷ്മയുടെ അമ്മ തന്നെയാണ്. മറ്റൊന്ന് ഗ്രീഷ്മയുടെ അമ്മാവൻ ആണ്.