ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസ് പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്റെയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. അപ്രധാന വാദങ്ങള്‍ പരിഗണിച്ചാണ് ജാമ്യം നല്‍കിയത്, ഇരകളുടെ വാദം കേട്ടില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ സുപ്രികോടതി ഉന്നയിച്ചു.
അന്വേഷണ മേൽനോട്ട സമിതിയുടെ നിർദേശം പാലിക്കാത്ത ഉത്തർപ്രദേശ് സർക്കാരിനെ സുപ്രിംകോടതി വിമർശിച്ചിരുന്നു. ആശിഷ് മിശ്ര രാജ്യം വിടാൻ സാധ്യത ഇല്ലെന്നാണ് ഇതിന് മറുപടിയായി ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളുടെ വാദം പരിഗണിച്ച സുപ്രിംകോടതി, ജാമ്യം റദ്ദാക്കണമെന്ന് ഉത്തരവിടുകയായിരുന്നു.