രാജസ്ഥാനിലെ അജ്മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അജ്മീറിലെ ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിലെ അമീറിനെയാണ് അജ്ഞാതർ ആക്രമിച്ചത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികൾ മൗലവിയെ മരിക്കുന്നതുവരെ മർദിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം,മസ്ജിദിനുള്ളിൽ ആറ് കുട്ടികളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ബഹളം വെച്ചാൽ കൊന്നുകളയുമെന്ന് കുട്ടികളെ അക്രമികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ‘പെട്ടെന്ന് മൂന്ന് അക്രമികൾ ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്നുവന്നു. ഇവർ വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവർ ഞങ്ങളെ മുറിയിൽ നിന്ന് പുറത്താക്കി. ഇതിനുപിന്നാലെയാണ് അക്രമികൾ ഇമാമിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ശേഷം അവർ ഓടി രക്ഷപ്പെടുകയും ചെയ്തു,.
മറ്റൊന്ന് മസ്ജിദിനുള്ളിൽ ആറ് കുട്ടികളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ബഹളം വെച്ചാൽ കൊന്നുകളയുമെന്ന് കുട്ടികളെ അക്രമികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ‘പെട്ടെന്ന് മൂന്ന് അക്രമികൾ ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്നുവന്നു. ഇവർ വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവർ ഞങ്ങളെ മുറിയിൽ നിന്ന് പുറത്താക്കി. ഇതിനുപിന്നാലെയാണ് അക്രമികൾ ഇമാമിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ശേഷം അവർ ഓടി രക്ഷപ്പെടുകയും ചെയ്തു,’