പെൺകുട്ടികളോടുള്ള വി.വേചനത്തിന് പേരുകേട്ട സംസ്ഥാനമാണ് ഹരിയാണ. പഠനത്തിലും വിവാഹത്തിലും മാത്രമല്ല ഭൂമിയിലേക്ക് ജനിക്കുന്ന കാര്യത്തിൽ പോലും ഈ വി.വേചനം പെൺകുട്ടികൾ നേരിടുന്നുണ്ട്. ഖാപ് പഞ്ചായത്ത് എന്ന അത്യന്തം ലജ്ജാകരമായ ഒരു സാമൂഹിക സിസ്റ്റം ആണ് ഇന്നും ഹരിയാനയിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്നത്. അവിടെ നിന്നുമാണ് ഒരു മാറ്റത്തിൻറെ കഥ വരുന്നത്. ഒലിവിയ ഡെക്ക എന്ന വ്യക്തിയാണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.
“സാകേതിൽ നിന്നും ഗുരുഗ്രാമിലേക്ക് ഒരു ടാക്സിയിൽ സഞ്ചരിക്കുകയായിരുന്നു. ആ യാത്രയിലാണ് വലിയ സ്വപ്നങ്ങൾ ഉള്ള ഈ ചെറിയ പെൺകുട്ടിയെ ഞാൻ കണ്ടുമുട്ടുന്നത്.
കോമൾ എന്നാണ് ഈ 19 കാരിയുടെ പേര്. താഴെ രണ്ടുപേരും മുകളിൽ ഒരാളുമായി മൂന്നു സഹോദരങ്ങൾ ആണ് ഈ പെൺകുട്ടിക്ക് ഉള്ളത്. കഴിഞ്ഞ ഒരു വർഷമായി ഇവർ ടാക്സി ഓടിക്കുന്നു. പഠന ചിലവ് സ്വയം നോക്കുകയാണ് ഇവൾ. ഈവർഷം പ്ലസ്ടു കഴിയാൻ ഇരിക്കുകയാണ് ഇവൾ. പെൺകുട്ടിയുടെ അച്ഛൻ തന്നെയാണ് പഠനം നിർത്തുവാൻ വാശിപിടിച്ചത്. എന്നാൽ ഇതിനെതിരെ പോരാടിയാണ് ഇവൾ വീണ്ടും പഠിക്കുവാനുള്ള തീരുമാനത്തിലെത്തിയത്.” – കുറിപ്പിൽ പറയുന്നു.
“ഇനിയിപ്പോൾ എനിക്ക് കോളേജിൽ പോകണം, ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് ഇനി. അച്ഛൻ പറയുന്നത് ഇങ്ങനെ ടാക്സി ഓടിച്ചു പഠിക്കേണ്ട എന്നാണ്, എന്നാൽ ഞാൻ ഇനി അതൊന്നും കേൾക്കൂലാ. എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്യണമെന്നുണ്ട്, ഞാൻ ചെയ്തുകൊണ്ടിരിക്കുകയും ആണ്. ആളുകൾ പറയുന്നതൊക്കെ ഞാൻ ഇഗ്നോർ ചെയ്യുകയാണ് പതിവ്” – കോമൾ പറയുന്നു.
“ജീവിക്കാനുള്ള ഇവളുടെ ധൈര്യത്തെ ഞാൻ ആരാധിക്കുന്നു. ഇവളെ പോലെ തൻറെടിയായ പെൺകുട്ടികളെയാണ് ഈ സമൂഹത്തിന് ആവശ്യം. ജീവിക്കാനുള്ള തൻ്റേടവും ഉണ്ട്, ജീവിതത്തെ എതിർത്ത് തോൽപ്പിക്കാനുള്ള ധൈര്യവും ഇവിടെയുണ്ട്” – കുറിപ്പിൽ പറയുന്നു.