സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്ന വാർത്തയാണ് ഭാര്യയെ ഭർത്താവ് മർദ്ദിച്ചത്.ചണ്ഡീഗഡ്ലാണ് സംഭവം.കാറില്‍നിന്ന് വലിച്ചിറക്കി ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. ഹരിയാണയിലെ പഞ്ചകുളയിലാണ് ഭാര്യയെ ഭര്‍ത്താവ് പരസ്യമായി തല്ലിച്ചതച്ചത്. കഴിഞ്ഞദിവസം പഞ്ചകുളയിലെ സെക്ടര്‍ 26-ലെ ഹെര്‍ബല്‍ പാര്‍ക്കിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ കണ്ടതിന് പിന്നാലെയാണ് ഭര്‍ത്താവ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ഇടതുവശത്തെ വാതിലിന്റെ ചില്ല് തകര്‍ത്ത അക്രമി പിന്നാലെ ഭാര്യയെ വലിച്ച് പുറത്തിറക്കുകയും നിരന്തരം മര്‍ദിക്കുകയുമായിരുന്നു. ബേസ് ബോള്‍ ബാറ്റ് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. നാട്ടുകാര്‍ ഇടപെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം മുതല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും പരിചയമുള്ള വ്യക്തിയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ആക്രമിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.മകനെ സ്കൂളില്വിട്ട ശേഷമാണ് ഹെര്‍ബല്‍ പാര്‍ക്കിലെത്തിയത്. അവിടെവെച്ച് പരിചയമുള്ള ഒരാളെ കണ്ടു. തുടര്‍ന്ന് അയാളുമായി സംസാരിക്കുന്നതിനിടെയാണ് മുഖംമറച്ച മൂന്നുപേര്‍ക്കൊപ്പം ഭര്‍ത്താവ് അവിടേക്കെത്തിയത്. പിന്നാലെ ഭര്‍ത്താവ് കാറിന്റെ ചില്ല് തകര്‍ക്കകയും തന്നെ പുറത്തിറക്കി മര്‍ദിക്കുകയുമായിരുന്നു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാനും പ്രതികള്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് അത് തടഞ്ഞത്.