ഇന്ത്യൻ വായുസേനയുടെ അഭിമാന വിമാനങ്ങളിൽ ഒന്നാണ് റഫാൽ യുദ്ധവിമാനം. റഫാൽ യുദ്ധ വിമാനം പറത്തുന്ന രാജ്യത്തെ ആദ്യ വനിതയായി മാറാൻ ഒരുങ്ങുകയാണ് ശിവാനി സിംഗ്.
2017 വർഷത്തിലാണ് ശിവാനി സിംഗ് ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമാകുന്നത്. ഫൈറ്റർ പൈലറ്റുമാരുടെ രണ്ടാമത്തെ ബാച്ചിൽ ആയിരുന്നു ഇവർ അംഗമായത്. വാരണാസി സ്വദേശിയായ ഇവർ നിലവിൽ ട്രെയിനിങ് പീരിയഡിൽ ആണ്. വൈകാതെ തന്നെ ശിവാനി “ഗോൾഡൻ ആരോസ്” എന്ന് പേരിട്ടിരിക്കുന്ന 17 അംഗ ഫൈറ്റർ ടീമിന്റെ ഭാഗമാകും.
ആദ്യമായിട്ടാണ് ഒരു വനിതാ പൈലറ്റ് റഫാൽ ജെറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഹരിയാനയിലെ അംബാല എന്ന എയർഫോഴ്സ് ബേസിൽ ആണ് ഇവർ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
2017 വർഷത്തിൽ ഇന്ത്യൻ എയർഫോഴ്സ് സേനയുടെ ഭാഗമായത് മുതൽ മിഗ് – 21 ബൈസൺസ് ആണ് ശിവാനി പറത്തുന്നത്. രാജസ്ഥാനിലെ ബോർഡർ ബേസിൽ ആയിരുന്നു ഇതിനുമുൻപ് ശിവാനി നിയോഗിക്കപ്പെട്ടത്. ഇന്ത്യയുടെ ഏറ്റവും മികച്ച വിംഗ് കമാൻഡർമാരിൽ ഒരാളായിരുന്ന അഭിനന്ദൻ വർത്തമാനൊപ്പം ആയിരുന്നു ശിവാനിയുടെ പ്രവർത്തനം.
കഴിഞ്ഞവർഷം ഫെബ്രുവരി 27ന് നിയന്ത്രണ രേഖ കടന്നു വന്ന പാക്കിസ്ഥാനി എയർഫോഴ്സ് ഫൈറ്റർ വിമാനത്തെ വെടിവെച്ച് തകർക്കുകയും, പിന്നീട് അവരുടെ പിടിയിൽ അകപ്പെടുകയും ചെയ്ത കമാൻഡർ ആയിരുന്നു അഭിനന്ദൻ വർത്തമാൻ.
ചെറുപ്പം മുതൽ തന്നെ എയർഫോഴ്സ് സേനയുടെ ഭാഗം ആകണമെന്നായിരുന്നു ശിവാനിയുടെ സ്വപ്നം. സ്കൂൾ പഠനത്തിനുശേഷം വാരണസിയിലെ പ്രശസ്തമായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ആയിരുന്നു ശിവാനി പഠിച്ചത്. അവിടുത്തെ എൻ.സി.സി. വിഭാഗത്തിൽ നിന്നും. 7 യു.പി. എയർ സേനയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുയും ചെയ്തിരുന്നു ശിവാനി. പിന്നീടാണ് 2016 വർഷത്തിൽ ഇവർ ഇന്ത്യൻ എയർഫോഴ്സ് സേനയുടെ ഭാഗം ആകുന്നതിനു വേണ്ടി തയ്യാറെടുക്കുന്നത്.
വളരെ അത്യപൂർവ്വമായ ഒരു ഭാഗ്യം സിദ്ധിച്ചിരിക്കുന്ന ഫൈറ്റർ പൈലറ്റ് കൂടിയാണ് ശിവാനി. ഇന്ത്യൻ വായുസേനയുടെ ഏറ്റവും പഴയ വിമാനങ്ങളിൽ ഒന്നായ മിഗ്-21-ൽ നിന്നും ആരംഭിച്ചു ഏറ്റവും പുതിയ വിമാനങ്ങളിൽ ഒന്നായ റഫാൽ യുദ്ധവിമാനവും ഒരുപോലെ പറത്തുവാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ശിവാനി.