കുറച്ചു ദിവസങ്ങളായി ഇറാനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും വഷളായി കൊണ്ടിരിക്കുന്ന കാഴ്ചകൾ ആയിരുന്നു നമ്മൾ കണ്ടത്. ഇസ്രായേലിന്റെ ഒരു കപ്പൽ ഇറാൻ പിടിച്ചടക്കുകയായിരുന്നു. ഇതിൽ മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരും കുടുങ്ങിയിട്ടുണ്ട്. ഇസ്രായേൽ ഇറാന്റെ മറ്റൊരു രാജ്യത്തെ വിദേശകാര്യമന്ത്രാലയത്തിന്മേൽ ആക്രമണം നടത്തിയതിന്റെ പ്രതികാരം എന്ന രീതിയിൽ ആണ് ഇറാൻ ഇത്തരത്തിൽ കപ്പൽ പിടിച്ചെടുത്തത്. ഇപ്പോൾ ഇതിനെല്ലാം നേരിട്ട് ഇറങ്ങാൻ തിരിച്ചടി നടക്കുകയാണ്. നിരവധി മിസൈലുകൾ ആണ് ഇന്ന് പുലർച്ചയോടെ ഇസ്രായേൽ മണ്ണിൽ പതിച്ചത്.
ആദ്യമായിട്ടാണ് ഇറാനും ഇസ്രായേലും നേർക്കുനേർ ഒരു യുദ്ധസമാനമായ നിലയിലേക്ക് എത്തുന്നത്. ഇതിനോട് ഇസ്രായേൽ എങ്ങനെ പ്രതികരിക്കും എന്നത് ഇനിയും വ്യക്തമായിട്ടില്ല. ഇറാൻ ഇസ്രായേലിലേക്ക് അയച്ച നിരവധി മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് തന്നെ ഇസ്രായേൽ തടഞ്ഞു എങ്കിലും ചെറിയൊരു വിഭാഗം മിസൈലുകൾ ഇസ്രായേലിൽ വീണിട്ടുണ്ട്. ഇതിൽ ഒരു ചെറിയ കുട്ടിക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് ഇസ്രായേൽ പറയുന്നത്.
അതേസമയം വലിയ രീതിയിലുള്ള ആഹ്ലാദപ്രകടനങ്ങൾ ആണ് ഇപ്പോൾ ഇറാനിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇറാൻ പതാക ഏന്തിയും പടക്കം പൊട്ടിച്ചും മോട്ടോർസൈക്കിൾ റാലി നടത്തിയ നിരവധി ആളുകൾ ആണ് ഇപ്പോൾ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇസ്രായേൽ തിരിച്ചടിച്ചാൽ ഇറാന്റെ നില എന്താകും എന്ന് മുൻകൂട്ടി പറയുവാൻ കഴിയില്ല. ഇപ്പോൾ തെരുവിൽ ഇറങ്ങി ആഘോഷിക്കുന്ന ജനങ്ങൾ നാളെ കരയുന്ന കാഴ്ചയും കാണേണ്ടിവരും എന്നാണ് വിദേശകാര്യ വിദഗ്ധർ പറയുന്നത്.
അതേസമയം പശ്ചിമ ഏഷ്യ മുഴുവൻ ഇപ്പോൾ യുദ്ധസമാനമായ നിലയിലാണ് ഉള്ളത്. കഴിഞ്ഞ ഒക്ടോബർ ഏഴാം തീയതി ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തോടെ ആണ് സംഭവം വീണ്ടും വഷളായത്. തുടർന്ന് ഇസ്രായേൽ ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇതിനോടകം 40,000ത്തോളം ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതിൽ ബഹുഭൂരിപക്ഷം കുട്ടികൾ ആണ് എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത.