കഴിഞ്ഞദിവസം സമൂഹം മാധ്യമങ്ങളിൽ ഒരു പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പലസ്തീൻ ഹമാസ് ഐക്യദാർഢ്യ റാലി ആയിരുന്നു ഇത്. ഇതിനുമുമ്പും നിരവധി സംഘടനകളും വ്യക്തികളും പലസ്തീൻ ഐക്യദാർഢ്യ റാലികളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിൻറെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അതിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോൾ പിന്നെ ഇതിൽ എന്താണ് തെറ്റ് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്?
പലസ്തീൻ ജനതയെ എല്ലാകാലവും സംരക്ഷിക്കുന്ന നിലപാടാണ് നെഹ്റുവിൻറെ കാലം മുതൽ മോദിയുടെ കാലം വരെ ഇന്ത്യ കൈകൊണ്ടിട്ടുള്ളത്. എന്നാൽ ഹമാസ് എന്ന സായുധ സംഘടന നടത്തുന്ന ചെയ്തികളെ എല്ലാകാലവും തള്ളി പറഞ്ഞിട്ടേ ഉള്ളൂ ഇന്ത്യയിലെ മാറിമാറി വന്ന ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും. തീവ്ര ഇസ്ലാമിക പാർട്ടികളും ഇടത് അനുകൂല പാർട്ടികളും മാത്രമാണ് ഹമാസ് എന്ന സായുധസേനയെ വാരിപ്പുണർന്നിട്ടുള്ളത്. ഇപ്പോൾ കേരളത്തിലെ വിദ്യാർത്ഥികളും ഹമാസ് എന്ന സായുധ സംഘടനയുമായി ഐക്കപ്പെടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
പലസ്തീൻ ഹമാസ് ഐക്യദാർഢ്യ റാലി എന്ന പേരിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കായംകുളത്തുള്ള എംഎസ്എം കോളേജിലെ വിദ്യാർത്ഥികൾ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. മുഖം മറച്ചു, കയ്യിൽ തോക്കിന്റെ രൂപമുള്ള ആയുധങ്ങൾ ഏന്തി, തനി ഹമാസ് പോരാളികളെ പോലെയാണ് ഇവർ പട്ടാപകൽ കേരളത്തിൻറെ തെരുവുകളിലൂടെ നടന്നത്. വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം നിരവധി ആളുകൾ ആണ് സംഭവത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തുവന്നത്. ആർഎസ്എസിന് ഇന്ത്യയിൽ എവിടെ വേണമെങ്കിലും പരിപാടി നടത്താം എങ്കിൽ ഹമാസിനെ പിന്തുണയ്ക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ ചോദിക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യ മതേതരത്വ രാജ്യമാണ് എന്നും ഏത് സംഘടനയെ വേണമെങ്കിലും പിന്തുണയ്ക്കുവാനുള്ള അവകാശം ഈ മതേതരത്വത്തിൽ പറഞ്ഞിട്ടുണ്ട് എന്നുമാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്.