ദേശീയ സാക്ഷരതാ നിരക്കിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം. 96.2% ആണ് കേരളത്തിലെ സാക്ഷരതാ നിരക്ക്. രാജ്യതലസ്ഥാനമായ ഡൽഹി ആണ് രണ്ടാം സ്ഥാനത്ത്. 89% ആണ് ഡൽഹിയിലെ സാക്ഷരതാനിരക്ക്. എന്നാൽ ചരിത്രത്തിൽ ആദ്യമായി ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളെക്കാൾ മോശം സാക്ഷരതാനിരക്ക് ഒരു തെന്നിന്ത്യൻ സംസ്ഥാനം നേടി. ആന്ധ്രപ്രദേശ് ആണ് നിലവിൽ രാജ്യത്തെ ഏറ്റവും താഴ്ന്ന സാക്ഷരത നിരക്കുള്ള സംസ്ഥാനം. 66.4% ആണ് ആന്ധ്ര പ്രദേശ് സാക്ഷരതാനിരക്ക്.
70.9% ആണ് ബിഹാറിലെ സാക്ഷരതാനിരക്ക്. 72.8% സാക്ഷരതാ നിരക്ക് തെലുങ്കാന നേടിയപ്പോൾ 77.2% ആണ് കർണാടക നേടിയത്. 77.7% ആണ് ദേശീയ ശരാശരി നിരക്ക്.
ഉത്തരാഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഉത്തരാഖണ്ഡ് 87.6% നേടിയപ്പോൾ 85.9% ആണ് ആസാമിലെ സാക്ഷരതാനിരക്ക്.
സാക്ഷരതാ നിരക്കിൽ സ്ത്രീ-പുരുഷ വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കേവലം 2.2% വ്യത്യാസം മാത്രമാണ് കേരളത്തിലുള്ളത്. 14.4% ആണ് ദേശീയ ശരാശരി. ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ് കേരളത്തിലെ സ്ത്രീ-പുരുഷ സാക്ഷരതാ വ്യതിയാനം. കേവലം 1.9% വ്യത്യാസം മാത്രമാണ് കേരളത്തിലെ അർബൻ മേഖലകളിൽ നിലനിൽക്കുന്നത്.