ദിവസങ്ങൾ കൊണ്ടാണ് ഒരു മേയർ കേരളത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയത്. പെൺകുട്ടികളുടെ വിവാഹപ്രായം 18നും താഴെ ആക്കണമെന്ന് അഭിപ്രായം മുന്നോട്ടു വരുന്ന സാഹചര്യത്തിലാണ് വെറും 21 വയസ്സ് പ്രായമുള്ള പെൺകുട്ടി ഒരു നഗരത്തിലെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുന്നോട്ട് വരുന്നത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയിൽ ആര്യ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തപ്പോൾ അത് മുൻപോട്ടു വരാനുള്ള പല പെൺകുട്ടികൾക്കും ഉള്ള പ്രചോദനവുമായി.
എന്നാൽ ചില പ്രസ്താവനകൾ പല നല്ലതിനെയും മോശ വൽക്കരിക്കുമെന്ന് തുറന്ന എഴുത്തിലൂടെ അഭിപ്രായപ്പെടുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ ജസ്ല മാടശ്ശേരി. ആര്യയെ ഓർത്തു കഴിഞ്ഞ ദിവസം വരെ അഭിമാനം തോന്നിയിരുന്നു. ഇന്ന് അതിൽനിന്നും പിൻവലിഞ്ഞു എന്ന രീതിയിലാണ് ജസ്ലയുടെ പോസ്റ്റ്. സ്ത്രീ വിമോചനത്തിനു സ്ത്രീശാക്തീകരണത്തിനു വേണ്ടി സംസാരിക്കുന്ന ജസ്ല മാടശ്ശേരിയെ പോലുള്ള ആളുകളിൽനിന്ന് ഇങ്ങനെയൊരു അഭിപ്രായം കേട്ടതു കൊണ്ട് അത്ഭുതത്തിൽ ആണ് സോഷ്യൽ മീഡിയ. ന്യൂസ് 24ന് ആര്യ രാജേന്ദ്രൻ നൽകിയ ഇന്റർവ്യൂവിൽ ഒരു പ്രസ്താവനയ്ക്ക് എതിരെ ആണ് ജസ്ലയുടെ വാക്കുകൾ. ആദ്യമൊക്കെ അഭിമാനം തോന്നിയിരുന്നെങ്കിലും അവരോടുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതുപോലെ എന്നാണ് ജസ്ല ഫേസ്ബുക്കിൽ കുറിച്ചത്.
ന്യൂസ്24ന്റെ ചർച്ചയിൽ പാർട്ടിയിൽ തന്നെയുള്ള സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങളെയും സ്ത്രീവിരുദ്ധതയും എങ്ങിനെ നോക്കി കാണുന്നു എന്ന് അരുൺകുമാർ ചോദിച്ചപ്പോൾ എന്റെ പാർട്ടിയെക്കുറിച്ച് എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ലെന്നും അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് താൻ ആലോചിക്കുന്നില്ല എന്നുമാണ് ആര്യ ഉത്തരം നൽകിയത്. എന്നാൽ ഈ പ്രസ്താവനയാണ് ജസ്ലയെ പോലുള്ള ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. മേയർ കുഞ്ഞേ കുഞ്ഞിന് അനുഭവം ഇല്ലെന്നു കരുതി അങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടായിട്ടില്ലെന്ന് ഉണ്ടാവില്ലെന്നും പറഞ്ഞു നിസ്സാരവൽക്കരിക്കരുത് എന്നാണ് ജസ്ല പറഞ്ഞിരിക്കുന്നത്.