മരം ഒരു വരം എന്നൊക്കെ പറഞ്ഞു പഠിച്ച നമുക്ക് ശരിക്കും അത് പ്രവർത്തിയിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ലല്ലേ. എന്നാൽ ഇല്ലാതായ ഒരു പ്രകൃതി സമൂഹത്തെ തന്നെ തിരിച്ചു കൊണ്ടു വന്ന ഒരു വ്യക്തിയെ ഇന്ന് അറിയാം ജാദവ് പയ്യെങ്. ഒരു കർഷകനായ വ്യക്തി എങ്ങനെ ഒരു കാട് ഉണ്ടാക്കും എന്നും അതുവഴി ഒരു രാജ്യത്തിന്റെ അല്ല ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ആളുകളുടെയും റോൾമോഡൽ ആകുന്നത് നോക്കിക്കാണുകയാണ് നമ്മൾ ഇന്ന്. ഇയാളുടെ കഥ തുടങ്ങുന്നത് ഇന്നല്ല 36 വർഷങ്ങൾക്കുമുമ്പാണ് ആണ്.
ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള മജൂലി എന്ന ഗ്രാമം ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹങ്ങളിൽ ഒന്നായിരുന്നു മജൂലി. എന്നാൽ മണ്ണൊലിച്ച് 60 ശതമാനത്തോളം പ്രദേശം ഇല്ലാതായി. അതിനുശേഷം പ്രദേശവാസികൾ അവിടെ നിന്ന് ഒഴിഞ്ഞു പോവുക വരെ ഉണ്ടായി. എന്നാൽ എല്ലാറ്റിനെയും മാറ്റിമറിക്കാൻ ഒരാൾ വരുമെന്ന് സത്യം ഇവിടെ യാഥാർഥ്യമാവുകയാണ്. ജാദവ് പയ്യെങ് ഓരോ ദിവസവും നന്ദി കടന്നുവന്ന ഓരോ തൈകൾ വച്ചു നട്ടു. അങ്ങനെ ദിവസങ്ങൾ കഴിയുന്തോറും മജൂലി പച്ചപ്പിനെ അറിഞ്ഞു തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞു മാസങ്ങളും വർഷങ്ങളും കഴിഞ്ഞു ഇന്നു മജൂലി വെറുമൊരു തരിശുഭൂമി അല്ല. ലോകത്തിലെ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന ദ്വീപ സമൂഹം തന്നെയാണ്.
35 വർഷങ്ങൾക്ക് മുമ്പ് കാണാതായ പച്ചപ്പിനെ അയാൾ തിരിച്ചുകൊണ്ട് വന്നു. 550 ഹെക്ടർ സ്ഥലത്ത് ഇന്ന് ഇവിടുത്തുകാർ ജീവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അയാളുടെ കഠിനാധ്വാനമാണ്. ഇന്ന് ആനയും കടുവയും സിംഹവും അടക്കം സകല ജീവജാലങ്ങളും ഇവിടെ കാണാം. രാജ്യം അയാളെ തിരിച്ചറിഞ്ഞു, ഇന്നയാൾ ഇന്ത്യയുടെ ഫോറസ്റ്റ് മാൻ ആണ്.