സംസ്ഥാനത്ത് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.
രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയുള്ളതെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും ഹൈക്കോടതി ചോദിച്ചു. കാസർഗോഡ് ജില്ലയിൽ 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊവിഡ് പ്രതിസന്ധിയിൽ ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ സി.പി.ഐ.എം രൂക്ഷ വിമർശനമാണ് നേരിട്ടത്. ഈ സാഹചര്യത്തിൽ ജില്ലാ സമ്മേളനങ്ങൾ വെട്ടി ചുരുക്കാനാണ് തീരുമാനം.