ട്വിറ്റർ സിഇഒ ആയി പരാഗ് അഗർവാൾ ചുമതലയേറ്റു. ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. ജാക്ക് ഡോഴ്സെ ആയിരുന്നു മുൻ സിഇഓ. കഴിഞ്ഞ പത്തു വർഷമായി ഇദ്ദേഹം ട്വിറ്ററിൽ പ്രവർത്തിക്കുകയാണ്. ഡിസ്ട്വിങ്ക്വിഷ്ഡ് സോഫ്റ്റ്വെയർ എൻജിനീയർ ആയിട്ടാണ് ഇദ്ദേഹം ട്വിറ്ററിൽ കരിയർ ആരംഭിച്ചത്. പിന്നീട് ചീഫ് ടെക്നോളജി ഓഫീസർ ആയി മാറി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ നിന്നും ആണ് ഇദ്ദേഹം അണ്ടർ ഗ്രാജുവേറ്റ് ഡിഗ്രി കരസ്ഥമാക്കിയത്. പിന്നീട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇദ്ദേഹത്തെ അടുത്തിടെ ആയിരുന്നു ട്വിറ്റർ ചീഫ് ടെക്നോളജി ഓഫീസർ ആയി പ്രഖ്യാപിച്ചത്.
ചരിത്രത്തിൽ ആദ്യമായി മറ്റൊരു ബഹുമതി കൂടി ഇപ്പോൾ ഇന്ത്യ കൈവരിക്കുകയാണ്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ട്വിറ്റർ എന്നീ മൂന്ന് ടെക് കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നത് ഇപ്പോൾ ഇന്ത്യൻ വംശജർ ആണ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആണ് എന്ന് നമുക്ക് അറിയാം. തമിഴ്നാട് സ്വദേശിയായിരുന്നു ഇദ്ദേഹം. അതേസമയം സത്യ നടെല്ല ആണ് മൈക്രോസോഫ്റ്റ് മേധാവി. ഹൈദരാബാദ് സ്വദേശി ആയിരുന്നു ഇദ്ദേഹം.
എന്തായാലും ഇന്ത്യക്കാർക്ക് എല്ലാം തന്നെ ഇത് അഭിമാന നിമിഷം തന്നെയാണ്. നിരവധി ആളുകളാണ് ഇദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇനിയും ഇതുപോലെയുള്ള ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് മലയാളികൾ ഇദ്ദേഹത്തെ ആശംസിക്കുന്നത്. അതേസമയം ഫേക്ക് ന്യൂസ് തടയുവാൻ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാണ് മലയാളികൾ ഇദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നത്.