ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിലൊന്നാണ് നോർവേ. കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഇവിടെ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇവിടെ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു വ്യക്തി അമ്പും വില്ലും ഉപയോഗിച്ച് അഞ്ച് പേരെ കൊലപ്പെടുത്തിയിരിക്കുകയാണ്. ഡാനിഷ് സിറ്റിസൺ ആണ് ഇയാൾ. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട് എന്നാണ് പ്രാഥമിക നിഗമനത്തിലൂടെ മനസ്സിലാക്കുന്നത്.
2017 വർഷത്തിൽ ഇയാൾ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒരു മുന്നറിയിപ്പ് ആയിരുന്നു ഈ വീഡിയോയിൽ ഇയാൾ നൽകിയത്. ഇയാൾ മതപരിവർത്തനം നടത്തി ഇസ്ലാമായ വിവരവും ഇതിൽ പറയുകയുണ്ടായി. മരിച്ചവരിൽ നാലു പേർ സ്ത്രീകളാണ്, ഒരു പുരുഷനും. ഇതു കൂടാതെ വേറെ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. നോർവേയിലെ കൊങ്സ്ബർഗ് നഗരത്തിലാണ് സംഭവം നടന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നോർവേയിൽ സംഭവിച്ച ഏറ്റവും ഭീകരമായ ആക്രമണം ആണ് ഇത്. 37 വയസ്സാണ് ഇയാൾക്ക്. കൊല്ലപ്പെട്ടവരുടെ അയാൾക്ക് പ്രത്യേകിച്ച് മുൻവൈരാഗ്യം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇയാൾ അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനാണ് എന്നും പോലീസ് പറയുന്നു. സംഭവത്തിൽ പോപ് കഴിഞ്ഞദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചുവരികയാണ്. ഇതിലധികവും മറ്റുള്ള രാജ്യങ്ങളിൽ നിന്നും കുടിയേറി വരുന്ന വ്യക്തികൾ മൂലമാണ്. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തെ വളരെ ഗൗരവകരമായി ആണ് നോക്കി കാണുന്നത്. അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ വലിയ രീതിയിലുള്ള അസ്ഥിരത്വം ഉള്ളതുകൊണ്ട് തന്നെ അവിടെ നിന്നുള്ള അഭയാർത്ഥികൾ തങ്ങളുടെ രാജ്യത്തേക്ക് വരുമോ എന്ന ആശങ്കയിലാണ് പാശ്ചാത്യ രാജ്യങ്ങൾ എല്ലാം തന്നെ.