തമിഴ്നാട് തിയേറ്ററിൽ ആദിവാസി കുടുംബത്തിന് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിജയ് സേതുപതി. വിവേചനംഒരിക്കലും അംഗീകരിക്കാനാകില്ല എന്നും ജാതിയുടെ പേരില്‍ ആരേയും അടിച്ചമര്‍ത്തുന്നത് ശരിയായ പ്രവര്‍ത്തിയല്ല എന്നും വിജയ് സേതുപതി പറഞ്ഞു.
ഒരു തമിഴ് മാധ്യമത്തിനോട് സംസാരിക്കുമ്പോൾ ആയിരുന്നു നടന്റെ പ്രതികരണം.മനുഷ്യനെ വേര്‍തിരിച്ചുകാണുന്നതും അവരെ അടിച്ചമര്‍ത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല. താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനും കഴിയില്ല. ഭൂമിയില്‍ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്, വിജയ് സേതുപതി പറഞ്ഞു.
തമിഴ് നാട്ടിലെ തിയേറ്ററിൽ ആയിരുന്നു സംഭവം നടന്നത്. ചിമ്പു ചിത്രം പത്തു തല കാണാൻ തമിഴ് നാട്ടിലെ രോഹിണി തിയേറ്ററിൽ എത്തിയ ആദിവാസി യുവതിയെയും കുട്ടിയേയും ആയിരുന്നു അധികൃതർ തടഞ്ഞത്.
‘നരികുറവ’ എന്ന വിഭാഗക്കാരായ കുടുംബമാണ് ചെന്നൈയിലെ രോഹിണി സിനിമാസില്‍ എത്തിയത്. ടിക്കറ്റ് എടുത്തു അകത്തു കയറാൻ ശ്രമിക്കവേ ഇവരെ സെക്യൂരിറ്റി തടയുകയായിരുന്നു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽ പെട്ട സിനിമ പ്രേമികൾ തീയേറ്ററിന് മുമ്പില്‍ വന്‍ പ്രതിഷേധം ഉയർത്തി.ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഈ കുടുംബത്തെ അധികൃതര്‍ ഹാളിനുള്ളില്‍ പ്രവേശിപ്പിച്ചു.
തീയേറ്ററിനു എതിരെ വിമർശനം എത്തിയതോടെ സംഭവത്തിൽ വിശദീകരണം നൽകി രോഹിണി തിയേറ്റര്‍ രംഗത്ത് വന്നെങ്കിലും അത് ഫലവത്തായില്ല.
സിനിമയ്ക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണുള്ളത് . 12 വയസ്സിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ കാണാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം
എന്നാൽ ജാതി വേർതിരിവ് തന്നെയാണ് ഇത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജാതി വിവേചനം ഇപ്പോഴും ശക്തമായ ഇടമാണ് തമിഴ് നാട്.
അതേസമയം തങ്ങള്‍ക്ക് ഇത്തരം അനുഭവം പുതിയതല്ല എന്നും മുന്‍പ് അജിത്ത്-വിജയ് ചിത്രങ്ങള്‍ കാണാന്‍ എത്തിയപ്പോള്‍ ടിക്കറ്റ് വങ്ങി കീറി കളയുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട് എന്ന് സിനിമ കാണാനെത്തിയെ കുടുംബത്തിലെ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.