മലയാളികളുടെ പ്രിയനടൻ ആണ് ടോവിനോ തോമസ്. നിരവധി ചിത്രങ്ങളിൽ താരം നായകനായി എത്തിയിട്ടുണ്ട്. തൻറെ സ്വപ്രയത്നത്താൽ ആണ് ടോവിനോ ഈ നിലയിൽ എത്തിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കളയുടെ ഷൂട്ടിംഗിനിടയിൽ പരിക്ക് പറ്റി രണ്ടു ദിവസം ഐസിയുവിൽ കിടന്ന് സമയം.
തനിക്ക് ചിന്തിക്കാൻ ഒരുപാട് സമയം കിട്ടിയിരുന്നു അപ്പോൾ. വേറൊന്നും അപ്പോൾ ചെയ്യുവാൻ ഉണ്ടായിരുന്നില്ല. ഒരു പുസ്തകം പോലും കയ്യിൽ വായിക്കാൻ ഇല്ലായിരുന്നു. കുറച്ചു മണിക്കൂറുകൾ തുടക്കത്തിൽ വല്ലാതെ ആശങ്കപ്പെട്ടു. മുറിയിൽ താൻ തനിച്ചായിരുന്നു.
പെയിൻ കില്ലർ അടിച്ചപ്പോൾ വേദന മാറിയിരുന്നു. കാലിനു മുകളിൽ കാൽ എടുത്തുവയ്ക്കുക പോലും ചെയ്യരുത് എന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു. ചേട്ടനാണ് ബൈസ്റ്റാൻഡർ ആയി ഉണ്ടായിരുന്നത്. കുഴപ്പമില്ല എന്ന് ചേട്ടൻ പറയും. പക്ഷേ ബൈസ്റ്റാൻഡർ രോഗിയോട് പറയുന്നത് ഒക്കെ സത്യമായിരിക്കണം എന്നില്ലല്ലോ. അന്ന് ആറു മാസം പ്രായം മാത്രമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്.
ചാകാൻ പേടിയില്ല. പക്ഷേ ഇത്തിരി നേരത്തെ ആയി പോയോ എന്നൊക്കെ അപ്പോൾ ചിന്തിച്ചിരുന്നു എന്ന് ടോവിനോ പറയുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയപ്പോൾ ഒരു ടെൻ്റും, സ്പീക്കറും വാങ്ങിയാണ് വന്നത്. എവിടെയെങ്കിലും മനോഹരമായ സ്ഥലത്ത് പോയി ഇരിക്കണം എന്നായിരുന്നു മനസ്സിൽ. ജീവിതം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു. അത് തിരിച്ചറിയാൻ ഓൾ മോസ്റ്റ് അതൊന്ന് കയ്യിൽ നിന്നും പോകേണ്ടിവന്നു. അതിനുശേഷം താൻ കൂടുതൽ ഉത്തരവാദിത്വം കാണിക്കാൻ തുടങ്ങി. ഫൈറ്റ് സീനുകൾ ഒക്കെ ശ്രദ്ധിച്ചാണ് പിന്നീട് ചെയ്യുന്നത്. ടോവിനോ പറയുന്നു.