വിവാഹങ്ങളിലെ ഏറ്റവും ആകർഷകമായ കാര്യങ്ങളിൽ ഒന്നാണ് വിവാഹസമൃദ്ധമായ സന്ധ്യ. എന്നാൽ അടുത്തിടെയായി വിവാഹത്തിന് വിളമ്പുന്ന ഭക്ഷണത്തിൻറെ പേരിൽ ധാരാളം തർക്കങ്ങളാണ് കല്യാണം വീടുകളിൽ നിന്നും നമ്മൾ കാണുന്നത്. കേരളത്തിൽ ആണെങ്കിൽ പ്രധാനമായും തെക്കൻ ജില്ലകളിൽ ആണ് ഈ പ്രവണത നമ്മൾ കൂടുതലായി കണ്ടുവരുന്നത്. കൊല്ലമാണ് ഈ സംഭവങ്ങളുടെ എല്ലാം ഈറ്റില്ലമായി അറിയപ്പെടുന്നത്.
ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് ഒഡീഷ സംസ്ഥാനത്തു നിന്നും വരുന്നത്. സമ്പാൽപൂർ ജില്ലയിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ വരുന്നത്. വിവാഹത്തിൽ ആട്ടിറച്ചി വിളമ്പാൻ ചൊല്ലിയുള്ള പ്രശ്നമാണ് വിവാഹം മുടങ്ങാൻ പോലും ഇപ്പോൾ കാരണമായി മാറിയിരിക്കുന്നത്.
വിവാഹത്തിൽ ആട്ടിറച്ചി വിളമ്പിയിരുന്നു. എന്നാൽ അവസാനം വന്ന വരണ്ട ബന്ധുക്കളിൽ ഏഴോളം പേർക്ക് ആട്ടിറച്ചി നൽകുവാൻ തികഞ്ഞിരുന്നില്ല. പിന്നാലെ ആയിരുന്നു വിവാഹം നടക്കില്ല എന്ന് പറഞ്ഞ് വരനും കൂട്ടരും ബഹളം ഉണ്ടാക്കിയത്. രാത്രി ഏറെ വൈകിയിരുന്നു എങ്കിലും സമീപത്തെ ഭക്ഷണശാലയിൽ നിന്നും ആട്ടിറച്ചി സംഘടിപ്പിച്ചു വിളമ്പുകയായിരുന്നു.
എന്നാൽ സംഭവം അറിഞ്ഞ വധു ഇത്തരത്തിലുള്ള ആളുകളുടെ ഒപ്പം വിവാഹം ചെയ്തു പോകാൻ പറ്റില്ല എന്ന് വ്യക്തമാക്കുകയായിരുന്നു. ആട്ടിറച്ചിയുടെ പേരും പറഞ്ഞ് തന്നെയും തന്റെ മാതാപിതാക്കളെയും കുടുംബത്തെയും നാണം കെടുത്തി യുവാവ് എന്നാണ് വധു പറഞ്ഞത്. ഇത്തരത്തിലുള്ള ഒരാളുടെ ഒപ്പം പോകാൻ പറ്റില്ല എന്നും വധു പറഞ്ഞു. നിരവധി ആളുകൾ വധുവിനെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുവെങ്കിലും വധു തീരുമാനം കടുപ്പിച്ചതോടെ വിവാഹ മുടങ്ങുകയായിരുന്നു.