ബോളിവുഡിലെ പ്രശസ്ത താരങ്ങളിൽ ഒരാളാണ് സൈഫ് അലി ഖാൻ. ഒരു ബോളിവുഡ് നടൻ മാത്രമല്ല പടൗഡ വംശത്തിലെ ഒമ്പതാമത്തെ നവാബ് കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ പിതാവ് ആണ് മൻസൂർ അലി ഖാൻ. അദ്ദേഹത്തിൻറെ മരണശേഷമാണ് സേഫ് അലി ഖാന് ഈ പദവി ലഭിച്ചത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയാണ് മൻസൂർ അലിഖാൻ. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നായിരുന്നു ഇവരുടെത്. അവിടെനിന്നുമാണ് സേഫ് അലി ഖാൻ സിനിമയിൽ എത്തിയത്.
ഹരിയാനയിലെ ഒരു കൊട്ടാരം ഇദ്ദേഹത്തിൻറെ പേരിലാണ്. അതുപോലെ തന്നെ ഭോപ്പാലിൽ വലിയ കുടുംബ സ്വത്ത് ഉണ്ട് ഇദ്ദേഹത്തിന്. ഏകദേശം 5000 കോടി രൂപയാണ് ഇതിൻറെ മൊത്തം ആസ്തി വരുന്നത്. കരീന കപൂർ ആണ് ഇദ്ദേഹത്തിൻറെ ഇപ്പോഴത്തെ ഭാര്യ. ഇവർ രണ്ടുപേരും അവധി ആഘോഷിക്കുന്നതിനു വേണ്ടി ഹരിയാനയിൽ ഉള്ള തറവാട്ടിലേക്ക് പലപ്പോഴും എത്താറുണ്ട്. എന്നാൽ സേഫ് അലി ഖാൻ സ്ഥിരതാമസമാക്കിയിരിക്കുന്നത് മുംബൈയിലാണ്. ഇദ്ദേഹത്തിൻറെ പിതാവിനെയും മുത്തശ്ശനെയും അടക്കം ചെയ്തത് ഹരിയാനയിലാണ്. അതുകൊണ്ടുതന്നെ വികാരപരമായി കൂടുതൽ അടുത്തുനിൽക്കുന്നത് ഹരിയാനയിലെ ഈ തറവാട് ആണ്.
ഇദ്ദേഹത്തിന് ആദ്യ ഭാര്യയിൽ രണ്ടു മക്കൾ ആണ് ഉള്ളത്. സാറ അലി ഖാൻ എന്നാണ് മകളുടെ പേര്. ഇവർ ഇന്ന് ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ്. ഇബ്രാഹിം അലി ഖാൻ എന്നാണ് രണ്ടാമത്തെ മകൻറെ പേര്. ഇതിനുശേഷം ആണ് കരീന കപൂറിനെ താരം വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കൾ ആണ് ഉള്ളത്. തൈമൂർ അലി ഖാൻ, ജാങ്കീർ അലി ഖാൻ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ. എന്നാൽ പിതാവിൻറെ 5000 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മക്കൾക്ക് ലഭിക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ?
ഇന്ത്യ ഗവൺമെൻറിൻറെ വിവാദപരമായ ശത്രു തർക്ക നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവ ആണ് ഈ സ്വത്തുക്കൾ എല്ലാം തന്നെ. അതുകൊണ്ടുതന്നെ ഈ സ്വത്തുക്കളുടെ അവകാശം ആർക്കും ഉന്നയിക്കാൻ സാധിക്കില്ല. എങ്കിലും ഈ സ്വത്തിൽ അവകാശം ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കും. ഇതിൽ പരാജയപ്പെട്ടാൽ രാഷ്ട്രപതിയേയും സുപ്രീംകോടതിയെയും സമീപിക്കാവുന്നതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്ന നവാബ് ആണ് ഇദ്ദേഹത്തിൻറെ മുത്തശ്ശൻ ഹമീദുള്ള ഖാൻ. എന്നാൽ ഇദ്ദേഹം സ്വത്തുക്കൾ വിവരിക്കുന്ന രേഖകൾ ഒന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല. ഇതുകൂടാതെ സേഫ് അലിഖാന്റെ കുടുംബത്തിലെ ചില പിൻഗാമികൾ ഇപ്പോൾ പാക്കിസ്ഥാനിൽ സ്വദേശികൾ ആണ്. ഇവർ ഈ വിഷയത്തിൽ സംഘർഷങ്ങൾ ഉണ്ടാക്കുവാനും സാധ്യതയുണ്ട്. ഇതെല്ലാം തന്നെ കണക്കിലെടുക്കുമ്പോൾ സൈഫ് അലിഖാന്റെ പേരുള്ള സ്വത്തുക്കൾ എല്ലാം അദ്ദേഹത്തിൻറെ നാലു മക്കൾക്ക് വിട്ടുകൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്.