കേരളത്തിലെ തിയേറ്ററുകൾ എല്ലാം തന്നെ രണ്ടുദിവസം അടച്ചിടാൻ പോവുകയാണ്. ഫിയോക് ആണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ തീയേറ്റർ അടച്ചിടാനില്ല എന്നാണ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പറയുന്നത്. സിനിമകൾ പെട്ടെന്ന് തന്നെ ഓടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നതിനെ ചുള്ളിയാണ് ഇപ്പോൾ സമരം നടക്കുന്നത്. കഴിഞ്ഞമാസം റിലീസ് ചെയ്ത ചിത്രമായിരുന്നു 2018. വളരെ മികച്ച റെസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചത് എന്ന് മാത്രമല്ല മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം വാരിപഠമായി ഇത് മാറുകയും ചെയ്തു.
അതേ സമയം കുറച്ചു ദിവസങ്ങൾക്കുള്ളിൽ ചിത്രം ഓ ടി ടി റിലീസായി എത്തും. സോണി ലിവ് പ്ലാറ്റ്ഫോം വഴിയാണ് ചിത്രം എത്തുന്നത്. സിനിമ റിലീസ് ചെയ്തു 42 ദിവസം കഴിഞ്ഞു മാത്രമേ ഓൺലൈൻ റിലീസ് ഉണ്ടായിരിക്കാൻ പാടുള്ളൂ എന്നാണ് നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ ഉണ്ടാക്കിയ ധാരണ. എന്നാൽ കോവിഡിന് മുൻപ് ചിത്രീകരിച്ച സിനിമകൾ ആയതുകൊണ്ട് തന്നെ 2018, പാചുവും അത്ഭുതങ്ങൾക്കും എന്നീ സിനിമകൾക്ക് ഇളവ് ഉണ്ടായിരുന്നു എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ സംവിധാനം ജൂഡ് ആന്റണി ജോസഫ് പ്രതികരിച്ചിരിക്കുകയാണ്. 2018 എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ പ്രതികരണം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ പ്രതികരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
“തിയേറ്ററുകളുടെ സമരത്തെ ഞാൻ മാനിക്കുന്നു. സിനിമകൾ റിലീസ് ആവുന്നതിനു മുൻപ് തന്നെ നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ സോണി ലിവ് ഡീൽ വന്ന സമയത്ത് അതൊരു ദൈവാനുഗ്രഹം ആയിട്ടാണ് കണ്ടത്. ഇതാരും മനപ്പൂർവ്വം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. ഞങ്ങളുടെ സിനിമയുടെ റിലീസിന് മുൻപ് തന്നെ അതിൽ വിശ്വാസം അർപ്പിച്ച സോണി ലിവ് ടീമിന് നന്ദി. തിയേറ്റർ ഉടമകളും പ്രേക്ഷകരും ആണ് റിയൽ ഹീറോസ്” – ഇതായിരുന്നു ജൂഡ് ആൻറണി ജോസഫ് നടത്തിയ പ്രഖ്യാപനം.