മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരീഷ് പേരാടി. കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം സിനിമാമേഖലയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിലൊരാളാണ്. എങ്കിലും അടുത്തകാലത്തായിട്ട് മാത്രമാണ് അദ്ദേഹത്തിന് അഭിനയ പ്രാധാന്യമുള്ള സിനിമകളിൽ ലഭിച്ച് തുടങ്ങിയത്. സിനിമയ്ക്ക് പുറമേ സീരിയൽ മേഖലയിലും ഇദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. നാടക വേദികളിലും പ്രവർത്തിച്ചിട്ടുള്ള ഒരു കലാകാരനാണ് ഇദ്ദേഹം.
കഴിഞ്ഞദിവസം വിനായകൻ ഒരു പ്രസ് കോൺഫറൻസിൽ പങ്കെടുത്തിരുന്നു. ഒരുത്തി എന്ന സിനിമയുടെ പ്രൊമോഷൻ ആയി ബന്ധപ്പെട്ട പ്രസ്സ് കോൺഫറൻസ് ആയിരുന്നു ഇത്. സിനിമയുടെ സംവിധായകൻ വി കെ പ്രകാശ്, സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നവ്യ നായർ എന്നിവരും ഇതിൽ ഉണ്ടായിരുന്നു. നിരവധി ചോദ്യങ്ങൾക്ക് ആയിരുന്നു വിനായകൻ ഉത്തരം പറഞ്ഞത്. അതിൽ വിനായകന് എതിരെ നേരത്തെ ഉയർന്നുവന്ന മീറ്റു ആരോഗ്യത്തെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു. എന്നാൽ നിഷേധാത്മകമായ ഉത്തരമാണ് വിനായകൻ ഇതിന് നൽകിയത്. “ഒരാൾ അവന് സെക്സ് ചെയ്യാൻ താല്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും. അത് അവൻ ഇനിയും ആവർത്തിക്കും” ഇതായിരുന്നു വിനായകൻ നൽകിയ മറുപടി. പരിപാടി ഉടനീളം ഇത്തരത്തിലുള്ള നിഷേധാത്മകമായ മറുപടികൾ മാത്രമാണ് വിനായകൻ പറഞ്ഞത്.
ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാൽ വിനായകൻ പറഞ്ഞതിനെ മുഴുവൻ വെളുപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഇവിടുത്തെ പുരോഗമന ഇടത് ബുദ്ധിജീവികൾ. തങ്ങളുടെ കൂട്ടത്തിലൊരുത്തൻ ആണ് ഈ വൃത്തികേടുകൾ എല്ലാം പറഞ്ഞത് എന്നതുകൊണ്ടുതന്നെ അതിനെ എല്ലാം കഷ്ടപ്പെട്ട് ന്യായീകരിക്കുന്ന കാഴ്ചയാണ് നമ്മൾ സമൂഹമാധ്യമങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. സിനിമാ പാരഡൈസോ ക്ലബ്, മൂവി സ്ട്രീറ്റ് തുടങ്ങിയ ഗ്രൂപ്പുകളിൽ വലിയ രീതിയിലുള്ള വിനായകൻ വെളുപ്പിക്കൽ പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം വിനായകനെ വിമർശിക്കുന്നവരെ മുഴുവൻ പൊട്ടൻ, മണ്ടൻ, വെട്ടുകിളി കൂട്ടങ്ങൾ എന്നൊക്കെയാണ് അഭിസംബോധന ചെയ്യുന്നത്. ഒരു പക്ഷേ ഇതേ പ്രസ്താവനകൾ വിനായകനെ കുറിച്ച് മറ്റേതെങ്കിലും സംവിധായകനായിരുന്നു പറഞ്ഞിരുന്നത് എങ്കിൽ അവർ ഓഡിറ്റ് ചെയ്യപ്പെടുന്നതും ഇത് ഗ്രൂപ്പുകളിൽ തന്നെ ആയിരിക്കും.
ഇപ്പോൾ സംവിധായകൻ ഹരീഷ് പേരാടി ഈ വിഷയത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. വളരെ രൂക്ഷമായ ഭാഷയിലാണ് ഹരീഷ് പേരാടി ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന വേറെ ഏതെങ്കിലും സംവിധായകനായിരുന്നു പറഞ്ഞത് എങ്കിൽ ഡബ്ലിയു.സി.സി. അടക്കമുള്ള സംഘടനകൾ അതിൽ രൂക്ഷവിമർശനവുമായി വന്നേനെ എന്നും ഹരീഷ് പേരാടി പറയുന്നു. ഹരീഷ് പേരാടി നടത്തിയ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം: