വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത്. ബാംഗ്ലൂരിൽ ഒരു മകൾ അമ്മയെ കൊലപ്പെടുത്തുകയും പിന്നീട് ശവശരീരം സൂട്ട് കേസിൽ ആക്കി പോലീസിനു മുന്നിലെത്തി കീഴടങ്ങുകയും ചെയ്തിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്നത് ആണ് കൊലപാതകത്തിന് ഉള്ള കാരണം.
അമ്മയും ഭർത്താവിൻറെ അമ്മയും തമ്മിൽ സ്ഥിരം വഴക്ക് ഉണ്ടാവാറുണ്ടായിരുന്നു എന്നാണ് മകൾ കാരണമായി പറയുന്നത്. ബഹളം സഹിക്കാൻ പറ്റാതെ സഹികെട്ടിട്ടാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് യുവതി പറയുന്നത്. 70 വയസ്സുള്ള ബിവാ പോൾ ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനിൽ ആണ് ഈ സംഭവങ്ങൾ എല്ലാം തന്നെ നടക്കുന്നത്. ഫിസിയോതെറാപ്പിസ്റ്റ് ആണ് സോനാലി ഖാൻ. ഇവർ അർദ്ധരാത്രിയോടെ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് കീഴടങ്ങുകയായിരുന്നു. ഞാനെൻറെ അമ്മയെ കൊലപ്പെടുത്തി എന്നും മൃതദേഹം കേസിൽ ഉണ്ട് എന്നുമായിരുന്നു യുവതി പറഞ്ഞത്. യുവതിയുടെ വാക്കുകൾ ആദ്യം പോലീസ് വിശ്വസിക്കാൻ തയ്യാറായില്ല എങ്കിലും പിന്നീട് പരിശോധിച്ചപ്പോൾ ആണ് കൊലപാതകം സത്യമാണ് എന്ന് സ്ഥിരീകരിച്ചത്.
ബംഗാളിൽ നിന്നുമാണ് ഇവർ വരുന്നത്. 35 വയസ്സ് ആണ് യുവതിയുടെ പ്രായം. ഭർത്താവിനും ഓട്ടിസം ബാധിച്ച മകനും ഭർത്താവിൻറെ അമ്മയുടെയും സ്വന്തം അമ്മയുടെയും ഒപ്പം ആയിരുന്നു യുവതി കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം ആയിരുന്നു ഒരു വഴക്ക് നടന്നത്. ഇതിനിടയിൽ അമ്മ ഉറക്കഗുളിക കഴിച്ചു മരിക്കും എന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഇരുപത് ഉറക്ക ഗുളികകൾ അമ്മയെ കൊണ്ട് കഴിപ്പിച്ചത്. എന്നിട്ടും അമ്മ മരിച്ചില്ലെന്നു കണ്ടപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.