കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു കേരളത്തിലെ സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണം എന്ന നിർദ്ദേശം സർക്കാർ നൽകിയത്. ഇതിനെതിരെ മതമൗലികവാദികൾ രംഗത്ത് വന്നിരുന്നു. ഇത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുകയും പഠനത്തിൽ നിന്നുമുള്ള കുട്ടികളുടെ ശ്രദ്ധ തിരിക്കും എന്നുമായിരുന്നു മതമൗലികവാദികൾ നടത്തിയ പ്രതികരണം. ഇപ്പോൾ മതമൗലികവാദികൾക്ക് വഴങ്ങി ഈ തീരുമാനം പിൻവലിച്ചിരിക്കുകയാണ് കേരള സർക്കാർ. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരാടി.
പാഠ്യപദ്ധതിയിലെ കരട് രേഖയിൽ മാറ്റം വരുത്തിയ പുരോഗമന നാട്യക്കാർക്ക് വോട്ട് ചെയ്യുന്നതിലും നല്ലത് മതവിശ്വാസം അനുസരിച്ച് ജനങ്ങളോട് നേരിട്ട് വോട്ട് ചോദിക്കുന്നവർക്ക് വോട്ട് നൽകുന്നതാണ് എന്നാണ് ഹരീഷ് പേരാടി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് വഴിയായിരുന്നു ഇദ്ദേഹം ഈ പ്രതികരണം നടത്തിയത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കേരള സർക്കാർ മതമൗലികവാദികൾക്ക് വഴങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്നും അവരെ പിണക്കുന്ന ഒരു തരത്തിലുള്ള നടപടിയും പിണറായി സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നുമാണ് ഒരു വ്യക്തി പറയുന്നത്.
അതേസമയം വലിയ ഒരു വിഭാഗം ആളുകൾ ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. പിണറായി വിജയൻ സർക്കാർ ചെയ്തത് വളരെ നല്ല കാര്യമാണ് എന്നും ജനഹിതം മനസ്സിലാക്കിയാണ് അദ്ദേഹം അത്തരത്തിൽ പ്രവർത്തിച്ചത് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുന്നത് നമ്മളുടെ നാട്ടിലെ സംസ്കാരത്തിന് ചേർന്നതല്ല എന്നാണ് ഈ വിഭാഗം ആളുകൾ പറയുന്നത്. ഇത് ഭാവിയിൽ ലൈംഗിക അരാജകത്വത്തിന് കാരണമാകും എന്നാണ് ഇവരുടെ വാദം.
ഹരീഷ് പേരാടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: എല്ലാ പുരോഗമനവാദികളും ഇന്ന് അവരുടെ വായിൽ പഴം തിരുകി വയ്ക്കും. ഈ പുരോഗമന നാട്കാർക്ക് വോട്ട് നൽകുന്നതിലും നല്ലത് അവനവൻറെ മതവിശ്വാസം പറഞ്ഞ് ജനങ്ങളോട് നേരിട്ട് വോട്ട് ചോദിക്കുന്നവർക്ക് നൽകുന്നതാണ്. വർഗീയതയെ സംരക്ഷിക്കുവാൻ പുരോഗമന ബ്രോക്കർമാരുടെ ആവശ്യമുണ്ടോ? വർഗീയത ജയിക്കട്ടെ” – ഇതാണ് ഫേസ്ബുക്കിൽ ഹരീഷ് പേരാടി നടത്തിയ പോസ്റ്റ്.