വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു മലയാളികൾ ഇന്ന് കേട്ടത്. കണ്ണൂരിൽ ഒരു പെൺകുട്ടിയെ ഒരു യുവാവ് വെട്ടി നുറുക്കി കൊല്ലുകയായിരുന്നു. വിഷ്ണുപ്രിയ എന്നാണ് പെൺകുട്ടിയുടെ പേര്. കൈതറയാണ് ഈ പെൺകുട്ടിയെ ഇയാൾ കൊലപാതകം നടത്തിയത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് എന്നാണ് പോലീസ് പറയുന്നത്.
കത്തിയും കയറും ചുറ്റികയും ആയിട്ടാണ് ഇയാൾ വീട്ടിലെത്തിയത്. ശ്യാംജിത്ത് എന്നാണ് ഇയാളുടെ പേര്. പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ ആണ് കണ്ടെത്തിയത്. കയ്യിലും കഴുത്തിലും കാലിലും വെട്ടേറ്റു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൃത്യം നടത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പോലീസ് പിടികൂടി.
ശനിയാഴ്ച 12 മണിയോടെയാണ് സംഭവം നടക്കുന്നത്. ഈ സമയത്ത് വിഷ്ണുപ്രിയ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനിടയിൽ ആയിരുന്നു ഇയാൾ വീട്ടിലെത്തുകയും പെൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തത്. പെൺകുട്ടിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്. പ്രതി കുറ്റം സമ്മതിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം ഇയാളുടെ പണ്ടത്തെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പ്രണയത്തെക്കുറിച്ച് നിരവധി മഹാകാവ്യങ്ങൾ ആണ് ഇയാൾ എഴുതി തള്ളിയത്. ഇത് കൂടാതെ നിരവധി ഫിലോസഫിയും ഇയാൾ എഴുതിയിട്ടുണ്ട്. എങ്ങനെ തോന്നി നിനക്ക് ഈ ക്രൂരകൃത്യം ചെയ്യാൻ എന്നൊക്കെയാണ് ഇപ്പോൾ മലയാളികൾ ചോദിക്കുന്നത്. ആരെയും വിശ്വസിക്കാൻ വയ്യാത്ത അവസ്ഥ ആയല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്.