മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വേണമെന്ന് നാഗവള്ളി. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറച്ച് സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു നടൻ എന്നതിന് പുറമേ ഒരു സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ഇദ്ദേഹം. എല്ലാ മേഖലകളിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് കെ ജി നായർ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
സിനിമയിൽ അദ്ദേഹം വലിയ ഒരു വിജയം ആയിരുന്നു എന്നും എന്നാൽ ജീവിതത്തിൽ ഒരു പരാജയമായിരുന്നു എന്നുമാണ് ഇദ്ദേഹം പറയുന്നത്. എങ്ങനെയാണ് വേണുനാഗപ്പള്ളി എന്ന് അതുല്യ കലാകാരന്റെ സിനിമ കരിയർ അവസാനിച്ചത് എന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ഒരിക്കൽ നിർമ്മാതാവ് ആയിരുന്ന കെ ആർ ജി എന്ന വ്യക്തിയുടെ മകനെ ലൊക്കേഷനിൽ വച്ചു വേണു തല്ലി. അന്നുമുതലാണ് വേണു നാഗവള്ളിക്ക് സിനിമകൾ കുറഞ്ഞത് എന്നാണ് കെ ജി നായർ പറയുന്നത്. ലാൽസലാം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം നടക്കുന്നത്.
മുരളിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ലാൽസലാം. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് കെ വി തോമസ് മരിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ രംഗത്തിൽ ഒരു ആംബുലൻസ് വേണം. കുറെ നേരം ശ്രമിച്ചിട്ടും പ്രൊഡ്യൂസർമാരെ ഒന്നും അവിടെ കണ്ടില്ല. ആ സമയത്താണ് പ്രൊഡ്യൂസറുടെ മകൻ അവിടെ എത്തിയത്. ഇത് നിൻറെ സിനിമയല്ലേ എന്ന് ചോദിച്ചു കൊണ്ട് എല്ലാവരുടെയും മുന്നിൽ വച്ച് പ്രൊഡ്യൂസറുടെ മകനെ വേണു അടിക്കുകയായിരുന്നു. ഈ സംഭവം സിനിമ മേഖലയിൽ വലിയ ചർച്ചയായി മാറി എന്നാണ് നിർമ്മാതാവ് പറയുന്നത്. നേരത്തെ തന്നെ ഇയാളെ കണ്ടാൽ വേണുവിന്റെ സ്വഭാവം മാറുന്ന ശീലം ഉണ്ടായിരുന്നു എന്നും കെജിആർ പറഞ്ഞിട്ടുണ്ട് എന്നാണ് നിർമ്മാതാവ് പറയുന്നത്.
ഈയൊരു സംഭവത്തിന് ശേഷമാണ് വേണുനാഗപ്പള്ളിയുടെ സിനിമ കരിയർ താഴ്ന്നു തുടങ്ങിയത് എന്നാണ് കെ ജി നായർ പറയുന്നത്. ഒരു പരിധിവരെ വേണു നാഗവള്ളിയുടെ കരിയർ നശിച്ചതിന് അദ്ദേഹത്തിൻറെ സ്വഭാവം തന്നെയാണ് കാരണം എന്നാണ് ഇദ്ദേഹം പറയുന്നത്. എന്തായാലും സിനിമ മേഖലയിലെ ഇത്തരത്തിലുള്ള ഒരുപാട് വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ട് കഴിഞ്ഞ കുറെ ദിവസങ്ങളിലായി പഴയ സംവിധായകനും നിർമാതാക്കളും വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം വലിയ പ്രാധാന്യമാണ് ഓൺലൈൻ മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്.