കേരള കർണാടക അതിർത്തിയിലെ ഒരു ഫ്ലക്സ് ബോർഡ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു പെട്രോൾ പമ്പിനു മുന്നിൽ ആണ് ഈ പരസ്യ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. നിരവധി ആളുകൾ ആണ് ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത് കേരളത്തിലെ മനപ്പൂർവ്വം അപമാനിക്കാൻ വേണ്ടി ചെയ്തതാണ് എന്നാണ് മലയാളികൾ എല്ലാവരും പറയുന്നത്.
കേരള കർണാടക അതിർത്തി ചെക്ക് പോസ്റ്റിന്റെ ഒന്നര കിലോമീറ്റർ അകലെ ആണ് ഈ പരസ്യ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഭാരത് പെട്രോളിയം പെട്രോൾ പമ്പിന് സമീപം ആണ് പരസ്യ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ നിങ്ങൾ ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലേക്ക് കടക്കുമെന്നും നിങ്ങളുടെ ഇന്ധന ടാങ്കുകൾ നിറയ്ക്കാൻ ഉചിതമായ സ്ഥലം ഇതാണ് എന്നുമാണ് ബോർഡിൽ പറയുന്നത്.
പെട്രോളിന് ഏകദേശം 7 രൂപയും 80 പൈസയും ആണ് കേരളത്തിലും കർണാടകത്തിലും ഉള്ള വ്യത്യാസം. അതുപോലെ ഡീസലിന് 10 രൂപയും 68 പൈസയും ആണ് ഈ രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. നേരത്തെ ഇന്ധനവിലയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതിയിൽ നിന്നും അഞ്ചു രൂപ കുറച്ചിരുന്നു. എന്നാൽ കേരളം ഇന്ധനത്തിന് രണ്ട് രൂപ കൂടി ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതോടെയാണ് ഏഴ് രൂപയ്ക്ക് മുകളിൽ വ്യത്യാസം വന്നത്.
അതേസമയം ഇന്ധന വില വർധിപ്പിച്ചത് കേന്ദ്രസർക്കാർ ആണ് എന്നും അതുകൊണ്ടുതന്നെ കേരളം അതിൽ കുറവ് വരുത്തേണ്ട ആവശ്യമില്ല എന്നുമായിരുന്നു സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം. എന്തായാലും കർണാടകയിലെ ഒരു പെട്രോൾ പമ്പ് സ്ഥാപിച്ച ഈ ബോർഡ് കേരളത്തെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണ് എന്നും കേരളത്തിൻറെ മുഖ്യമന്ത്രി ഈ വിഷയം കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണം എന്നുമാണ് ഇപ്പോൾ മലയാളികൾ എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.