സിസ്റ്റർ ലിനി എന്ന പേര് മലയാളികൾ ഒരുകാലത്തും മറക്കില്ല. ഒരു മഹാമാരിക്കിടയിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി സ്വന്തം ജീവൻ പോലും ബലി കൊടുക്കേണ്ടി വന്ന നഴ്സ് ആണ് അവർ. അവരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വലിയ ഒരു വിപത്തിൽ നിന്നും നമ്മുടെ കേരളം രക്ഷപ്പെട്ടത്. എല്ലാ അന്താരാഷ്ട്ര നഴ്സ് ദിനത്തിലും നമ്മൾ ഇവരെ ഓർക്കാറുണ്ട്. എന്നാൽ ഇതേ ദിനത്തിൽ മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ.
ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായി ഇപ്പോൾ വിശ്രമത്തിലാണ് സജീഷ്. ആശുപത്രികിടക്കയിൽ നഴ്സുമാരുടെ പരിചരണവും കരുതലും വളരെ ആത്മധൈര്യം ആണ് നൽകുന്നത് എന്നും എന്നാൽ ലിനിയുടെ വിടവ് നികത്താൻ അതിനൊന്നും ആകുന്നില്ല എന്നും സജീഷ് പറയുന്നു. സജീഷിൻ്റെ പോസ്റ്റ് ഇങ്ങനെ: ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു അന്താരാഷ്ട്ര നഴ്സസ് ദിനം കൂടി. കൊറോണയുടെ രണ്ടാം തരംഗത്തിൽ അഹോരാത്രം പ്രവർത്തിക്കുന്ന നേഴ്സ് സഹോദരിമാർക്ക് അന്താരാഷ്ട്ര നഴ്സ് ദിനാശംസകൾ.
ജീവിതത്തിലാദ്യമായി ഒരു സ്റ്റോൺ സർജറിക്ക് വേണ്ടി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. സർജറി വളരെ ഭംഗിയായി നടന്നു. ആദ്യമായി ഒരു സർജറിക്ക് പോകുന്നതിൻ്റെ എല്ലാ പേടിയും ഉണ്ടായിരുന്നു. എന്നാൽ നഴ്സുമാർ വലിയ ആത്മധൈര്യം ആണ് നൽകിയത്. എന്നാൽ അതിനൊന്നും ലിനിയുടെ വിടവിനെ എനിക്ക് എത്താൻ കഴിയുന്നില്ല എന്നും ഭർത്താവ് ഓർത്തെടുക്കുന്നു. വളരെ വൈകാരികമായ ഈ കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പരക്കുന്നത്.
അവരുമായുള്ള സംഭാഷണത്തിൽ അവർ പറഞ്ഞത് ഇങ്ങനെയാണ്, “ഞങ്ങൾ അവളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു, അവൾ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും”. സഹോദരിമാരെ, നിങ്ങളുടെ സ്നേഹവും കരുതലും വളരെ വലുതാണ്. ഈ ദുരിതവും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ഒരിക്കൽ കൂടി എല്ലാവർക്കും സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ, നന്ദി.