രഞ്ജുഷ മേനോന്റെ മരണവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി അഭ്യൂഹങ്ങൾ ആണ് ഇപ്പോഴും ചില യൂട്യൂബ് വീഡിയോസിൽ നിറയുന്നത്. സാമ്പത്തിക ബാധ്യത മാറ്റാൻ വേണ്ടി മരണത്തെ ആശ്രയിച്ചു എന്ന് പറയുന്നവർ പോലുമുണ്ട്. എന്നാൽ അതിലൊന്നും യാതൊരു സത്യവുമില്ല എന്ന് പറയുകയാണ് രഞ്ജുഷയുടെ ആത്മാർത്ഥ സുഹൃത്തും നടിയുമായ സരിത. രഞ്ജുഷയെ മൂന്നുവർഷമായി എനിക്ക് അറിയാം. കുക്കറി ഷോയിലൂടെയാണ് പരിചയപ്പെടുന്നത്. മൂന്നുവർഷം ആയി എന്റെ നല്ല സുഹൃത്തായിരുന്നു. എന്നോട് എപ്പോളും സംസാരിച്ചും, ഞാൻ പോലും അറിയാതെ എന്റെ നല്ല കൂട്ടുകാരി ആയി. എല്ലാം അവൾ എന്നോട് പറയുമായിരുന്നു. ഈ യൂ ട്യൂബിലും മറ്റും വരുന്ന അഭിപ്രായങ്ങൾ പോലെ കടക്കെണിയിൽ ആയിട്ടല്ല അവൾ അങ്ങനെ ചെയ്തത്. നല്ല സാമ്പത്തികം ഉള്ള വീട്ടിലെ കുട്ടി ആയിരുന്നു അവൾ.
രഞ്ജുഷയുടെ അച്ഛൻ ഗവൺമെൻറ് ഓഫീസർ ആയിരുന്നു.സാമ്ബത്തികം അത്യാവശ്യം ഉണ്ടായിരുന്നു. രണ്ടുനില വീട് ഉൾപ്പെടെ അവൾക്ക് സ്വന്തമായിട്ടുണ്ട്. ഒരു വീട് അവൾ വാടകയ്ക്ക് കൊടുത്തിരുന്നു. അടുത്തടിയെയാണ് കുറച്ചുസ്ഥലം വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് ഒരിക്കലും തനിക്ക് ഇല്ല. മനസികമാണ് തന്റെ വിഷയമെന്ന് അവൾ പറഞ്ഞിട്ടുണ്ട്. കുടുംബജിവിതം ഏറെ ആഗ്രഹിച്ച വ്യക്തിയാണ് അവൾ. മറ്റെന്തിനേക്കാളും കുടുംബത്തിനായിരുന്നു അവൾ മുൻഗണന കൊടുത്തത്.മിസിസ്സ് ഹിറ്റ്ലർ വഴിയാണ് മനോജ് ശ്രീലകവുമായി ഇവൾ അടുക്കുന്നത്. പുള്ളിയും വൈഫുമായി വേർപിരിഞ്ഞു കഴിഞ്ഞതാണ്. അല്ലാതെ അവൾ ഒരിക്കലും പുള്ളിയെ തട്ടി എടുത്ത ആളല്ല. എവിടെയോ വായിച്ചു രണ്ടുകുഞ്ഞുങ്ങൾ ഉള്ള ആളുടെ ജീവിതം തട്ടി എടുത്തു എന്ന് അങ്ങനെ അല്ല. അവർ രണ്ടാളും വര്ഷങ്ങളായി ഒറ്റക്ക് ജീവിച്ച ആളുകൾ ആണ്. ഇവർ പക്ഷെ വിവാഹിതരാകാതെ ഇരുന്നത് ഒഫീഷ്യൽ ആയി ഇവരുടെ ഡിവോഴ്സ് നടക്കാഞ്ഞത് കൊണ്ടാണ്.
അമ്മയും മോളും അവൾക്ക് ജീവൻ ആയിരുന്നു. ഞാൻ ജീവിക്കുന്നത് എന്റെ അമ്മയ്ക്കും ലച്ചൂട്ടിക്കും വേണ്ടിയാണ് എന്ന് പലതവണ അവൾ പറഞ്ഞിട്ടുണ്ട്. മരണത്തെ ഏറെ ഭയമായിരുന്നു അവൾക്ക്. അത് എന്നോട് പറഞ്ഞിട്ടുമുണ്ട്. എടീ മരിക്കുവാണെങ്കിൽ തന്നെ ലച്ചൂട്ടിയുടെ അടുത്ത് ഇരുന്ന് മരിക്കണം എന്ന് പറയുന്നവൾ ആയിരുന്നു അവൾ. അടുത്തിടെയാണ് കൊളസ്ട്രോൾ കൂടുതൽ ആണെന്ന് അറിയുന്നത്.മരണത്തെ ഇത്രത്തോളം പേടിച്ചിരുന്ന ഒരാൾ എങ്ങനെ ഇത് ചെയ്തു എന്നതാണ് എനിക്ക് വിശ്വസിക്കാൻ പറ്റാതെ പോയത്. അവൾക്ക് നല്ലൊരു സുഹൃത്ത് ആയിരുന്നിരിക്കില്ല ഞാൻ. എന്നോട് പറഞ്ഞ വിഷമങ്ങൾക്ക് എല്ലാം പരിഹാരം ഞാൻ കൊടുക്കുമായിരുന്നു. അവളുടെ എല്ലാ പ്രശ്നവും കൂട്ടിച്ചേർത്തു അവൾ ആരോടും പറഞ്ഞിരുന്നിരിക്കില്ല. അതാകും സൊല്യൂഷൻ കിട്ടാതെ പോയത്.