രണ്ടു വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധു. സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ വനിതാ സിംഗിൾസ് കിരീടമാണ് സിന്ധു ഞായറാഴ്ച സ്വന്തമാക്കിയത്.
ഇന്ത്യയുടെ തന്നെ 20-കാരി മാളവിക ബൻസോദിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് (21-13, 21-16) സിന്ധുവിന്റെ കിരീട നേട്ടം.
ബാബു ബനാറസിദാസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം 35 മിനിറ്റുകൾ മാത്രമാണ് നീണ്ടത്. 2019-ൽ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.