മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ.ആറാം സീസണില്‍ മത്സരിച്ച ശരണ്യ 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷോയില്‍ നിന്ന് പുറത്താകുന്നത്. മത്സരത്തിനുശേഷം അതിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വ്യക്തമായ അഭിപ്രായവും നടി രേഖപ്പെടുത്തി. വീടിനകത്ത് ഫേക്ക് ആയി നില്ക്കുന്ന മത്സരാര്‍ത്ഥികളെ പറ്റിയും ജനുവിന് അല്ല എന്ന് തോന്നിയവരെ പറ്റിയും മലയാളം ഫില്‍മിബീറ്റിന് നല്കിയ പ്രത്യേക അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തി.ജാസ്മിനും റെസ്മിനും തമ്മിലുള്ള വഴക്ക് വലിയ പ്രശ്നം തന്നെയാണ്. ഫിസിക്കല്‍ അസാള്‍ട്ട് വലിയൊരു ഇഷ്യൂവാണ്. ഞങ്ങളുടെ ബിഗ് ബോസ് സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും അതിന് ഇരയായവരുമാണ് സിജോയും റോക്കിയും. എന്നിട്ടും വീണ്ടുമൊരു ഫിസിക്കല്‍ അസാള്‍ട്ട് വന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ശരിക്കും ജാസ്മിനത് കൊണ്ടേനെ. ശരിക്കും അവളെ അന്നേരം പുറത്താക്കുകയാണ് വേണ്ടത്. കാരണം അതുപോലൊരു ഇന്‍സിഡന്റിലൂടെ ബുദ്ധിമുട്ട് അനുഭവിച്ച ആള് അതിനകത്ത് തന്നെയുണ്ടായിരുന്നു. തുടക്കത്തിലെ സംഭവിച്ചത് കൊണ്ട് സിജോയ്ക്ക് തിരികെ വന്ന് കയറാന്‍ സാധിച്ചു. ഇടയ്ക്ക് എനിക്കൊരു ഇടി കിട്ടിയിരുന്നു. അന്ന് എന്തെങ്കിലും പരിക്ക് പറ്റി ഞാന്‍ ചികിത്സയ്ക്ക് പോയിരുന്നെങ്കില്‍ പിന്നെ എനിക്കൊരു തിരിച്ച് വരവ് ഉണ്ടാകുമായിരുന്നില്ല.
ജാസ്മിനെ റെസ്മിന് ആക്രമിച്ച സമയത്ത് അവളുടെ കഴുത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അവള്‍ക്ക് പിന്നെ കളിക്കാന്‍ പറ്റുമോ? റീഎന്‍ട്രിയ്ക്ക് സാധിക്കുമോ? അതിനുള്ള സമയം പോലുമില്ല. അത്രയ്ക്കും പ്രധാന്യമുള്ള കാര്യമാണിത്.യെല്ലോ കാര്‍ഡ് കൊടുത്ത് നോമിനേഷനിലേക്ക് ഇടുകയാണ് ചെയ്തത്. അത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നാണ് ശരണ്യ പറയുന്നത്. ആ ബഹളത്തിന് ശേഷം ടാസ്കിന്റെ സ്വഭാവം തന്നെ മാറി പോയെന്നും നടി പറയുന്നു.റെസ്മിന് പ്രകോപനപരമായി ജാസ്മിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ശേഷം ഈ പ്രശ്നം വലിയ രീതിയില്‍ എടുക്കാന്‍ ജാസ്മിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് രമ്യതയിലാവുകയായിരുന്നു.