ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജാസ്മിൻ ജാഫർ.അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് ടാസ്കും വീടിനുള്ളില്‍ നടന്നിരുന്നു. അവതാരകനായ മോഹന്‍ലാല്‍ ഡിസൈന്‍ ചെയ്ത ടാസ്കായിരുന്നു ഇത്. ഈ ഗെയിമില്‍ മറ്റെല്ലാ താരങ്ങളേയും മറികടന്നുകൊണ്ട് ജാസ്മിനാണ് വിജയിച്ചത്. ഇതോടെ ഒരു ബോണസ് പോയിന്റും മോഹന്‍ലാലിന്റ വക പ്രത്യേക സമ്മാനവും ജാസ്മിന് ലഭിച്ചു.വിജയിച്ചത് ജാസ്മിന് ആയതുകൊണ്ട് തന്നെ പുറത്ത് വലിയ വിമർശനവും തുടങ്ങി. ജാസ്മിന് കള്ളക്കളി കളിച്ചാണ് ടാസ്കില് വിജയിച്ചതെന്നാണ് എതിരാളികളുടെ ആരോപണം. ആരോപണത്തിന് വേണ്ട മരുന്ന് ബിഗ് ബോസ് തന്നെ ഇട്ട് കൊടുത്തിട്ടുമുണ്ട്. പ്രമോയിലുള്ള ചില കാര്യങ്ങള്‍ എപ്പിസോഡില്‍ ഇല്ല എന്നതാണ് ശ്രദ്ധേയം. ഇതാണ് പ്രേക്ഷകർ പ്രധാനമായും ചോദിക്കുന്നത്.
ചോപ്പ്സ്റ്റിക്ക് ഉപയോഗിച്ച് നട്ടുകള്‍ ഒന്നിന്റെ മുകളില്‍ ഒന്നായി കുത്തനെ വെക്കുന്നതായിരുന്നു ആദ്യ ടാസ്ക്. ചോപ്പ്സ്റ്റിക് ഉപയോഗിച്ച് മാത്രമേ നട്ട് എടുക്കാവു എന്ന് ടാസ്ക് ലെറ്ററില്‍ കൃത്യമായി പറയുന്നുണ്ട്. ജാസ്മിനോട്ട് രണ്ട് കൈ ഉപയോഗിക്കാന്‍ പാടില്ലെന്ന് ലാലേട്ടന് പറയുന്നത് പ്രമോയില്‍ കൃത്യമായി കാണിക്കുന്നുണ്ട്. എന്നാല്‍ എപ്പിസോഡില്‍ ഈ ഭാഗം കാണിക്കുന്നില്ല.
ഇതോടെയാണ് ജാസ്മിന് വേണ്ടി വേവറിറ്റിസം കാണിച്ചെന്ന പതിവ് ആരോപണവുമായി പലരും രംഗത്ത് വന്നത്. ഇതില്‍ പലരും ജിന്റോ ആർമിക്കാരുമായിരുന്നു. എന്നാല്‍ ഇതേ ജിന്റോ തന്നെ സമാനമായ രീതിയില്‍ കളിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകളുമായി ജാസ്മിന് ആരാധകരും തിരിച്ച് അടിച്ചു. ജാസ്മിനും സിജോയും മാത്രമല്ല സായി, അഭിഷേക് എന്നിവരും രണ്ട് കൈ ഉപയോഗിക്കുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.