ഒഡീഷയിലെ സംബൽപൂരിയിൽ ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി. ജമൻകിര പൊലീസ് പരിധിയിലെ രെംഗുമുണ്ട യുപി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നാണ് നാടൻ തോക്ക് കണ്ടെത്തിയത്.
സ്കൂളിലെ മുൻ അസിസ്റ്റന്റ് ടീച്ചറുടെ പിസ്റ്റളാണിതെന്നാണ് സംശയം. ഗോവിന്ദ് ഭോയ് എന്ന മുൻ അധ്യാപകൻ രണ്ട് ക്ലാസ് മുറികളിൽ താമസിച്ചിരുന്നു. ക്ലാസ് മുറികളിലൊന്നിൽ താമസിക്കുകയും മറ്റൊന്ന് അടുക്കളയായി ഉപയോഗിക്കുകയും ചെയ്തിരുന്നു. മാർച്ച് നാലിന് ഭോയിയെ സ്ഥലം മാറ്റി. എന്നാൽ ഇയാളുടെ സാധനങ്ങൾ ഇതുവരെ മാറ്റിയിരുന്നില്ല. അതിനിടെ ക്ലാസ് മുറികളുടെ അഭാവം പഠനത്തിന് തടസ്സമായപ്പോൾ ക്ലാസ് മുറികളിലൊന്ന് വൃത്തിയാക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. മുറി വൃത്തിയാക്കുന്നതിനിടെയാണ് പിസ്റ്റൾ കണ്ടെത്തിയത്.
നിരവധി കേസുകളിൽ പ്രതിയാണ് ഭോയി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദിലേശ്വർ സാഹു എന്നയാളെ കോടാലി ഉപയോഗിച്ച് ഇയാൾ ആക്രമിച്ചിരുന്നു.