നാദിർഷയുടെ പുതിയ ചിത്രമായ ഈശോയ്ക്ക് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുകയാണ്. സിനിമയ്ക്കെതിരെ മുൻപും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നിരവധി സംഘടനകളാണ് ഇതിനെതിരെ രംഗത്തു വന്നത്.ഇപ്പോഴിതാ ഇതിനെക്കുറിച്ച് എല്ലാം പ്രതികരിക്കുകയാണ് ചിത്രത്തിൻ്റെ സംവിധായകൻ നാദിർഷ.
വിവാദങ്ങളെല്ലാം തന്നെ അനാവശ്യമാണ് എന്ന് താൻ തുടക്കത്തിൽ പറഞ്ഞിരുന്നു എന്ന് നാദിർഷ ഓർമിപ്പിക്കുന്നു. സെൻസർ ബോർഡിന് ചിത്രത്തിൽ ഒരു വിവാദവും കണ്ടെത്താൻ സാധിച്ചിട്ടില്ല.അതിൽ ഒരുപാട് സന്തോഷമുണ്ട്. ഈശോ എന്ന പേരിന് അനുമതി നൽകില്ല എന്ന ഫിലിം ചേംബർ പറഞ്ഞതിനപ്പുറം മറ്റ് എല്ലാ സംഘടനകളും തന്നോടൊപ്പം തന്നെ നിന്നു എന്ന് അദ്ദേഹം പറയുന്നു. തങ്ങൾ ചിത്രം അരിച്ചുപെറുക്കി കണ്ടു എന്നാണ് സെൻസർബോർഡ് പറഞ്ഞത്.
നിരവധിപേർ വിവാദമാക്കിയ ചിത്രമാണ്. ഇതിനെ ചൊല്ലി പല പ്രശ്നങ്ങളും ഉണ്ടായി. പല സംഘടനകളും രംഗത്തു വന്നിരുന്നു. എന്നാൽ വിവാദമായ ഒന്നും തന്നെ ഇതിൽ കണ്ടെത്താൻ തങ്ങൾക്ക് സാധിച്ചില്ല. എല്ലാവരും കുടുംബസമേതം കാണേണ്ട ചിത്രമാണ് ഇത്. അതേസമയം ഫിലിം ചേംബർ ചിത്രത്തിന് പേരിന് അനുമതിനൽകിയിട്ട് ഇല്ലായിരുന്നു.
ജയസൂര്യയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെ ചൊല്ലി വൻ വിവാദങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പേര് മാറ്റണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ ആണ് രംഗത്തു വന്നത്. അതുപോലെ തന്നെ വിശദീകരണവുമായി അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.