മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് മിന്നൽ മുരളി എന്ന ചിത്രം. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർഹീറോ ചിത്രം ആണ് ഇത്. ടോവിനോ തോമസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗുരു സോമസുന്ദരം ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ അച്ഛനായി എത്തിയത് പി ബാലചന്ദ്രൻ ആയിരുന്നു. എന്നാൽ അടുത്തിടെ ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. ഇദ്ദേഹം അവസാനമായി അഭിനയിച്ച സിനിമകളിൽ ഒന്നാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
എന്നാൽ ഈ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കുന്നതിനു മുൻപായിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. അതുകൊണ്ട് ഇദ്ദേഹത്തിനു വേണ്ടി മറ്റൊരാളാണ് ഡബ്ബ് ചെയ്തത്. ആരാണ് ഇദ്ദേഹത്തിനു വേണ്ടി ഡബ്ബ് ചെയ്തത് എന്ന് അറിയുമോ? ഹരീഷ് പേരാടി ആണ് ഇദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്തത്. ഇപ്പോൾ ഈ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുവാൻ ബേസിൽ ജോസഫ് തന്നെ വിളിച്ച അനുഭവം വെളിപ്പെടുത്തുകയാണ് ഹരീഷ് പേരാടി. ഫേസ്ബുക്കിലൂടെ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.
“ബാലേട്ടന് വേണ്ടി ഡബ്ബ് ചെയ്യുവാൻ ബേസിൽ ജോസഫ് വിളിച്ചപ്പോൾ അത് ഒരു ഗുരുദക്ഷിണ ആയിട്ടാണ് അനുഭവപ്പെട്ടത്. ഞാൻ ഗുരുസ്ഥാനീയനായി കാണുന്ന വ്യക്തി ആണ് അദ്ദേഹം. ഒരുപാട് നാടകവേദികളിൽ ഞാൻ അദ്ദേഹത്തോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകങ്ങളിലും സിനിമകളിലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്” – ഇതായിരുന്നു ഹരീഷ് പേരാടി ഫേസ്ബുക്കിൽ കുറിച്ചത്.
എന്തായാലും വലിയ രീതിയിലുള്ള സ്വീകരണമാണു മിന്നൽ മുരളി എന്ന ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് സിനിമയുടെ നിർമാതാവ് അറിയിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് വഴിയാണ് സിനിമ റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ ഒരു നാഷണൽ അപ്പീൽ ചിത്രത്തിനു ലഭിച്ചു എന്നത് സത്യമാണ്. ഒരുപക്ഷേ തീയേറ്ററുകളിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത് എങ്കിൽ ഈ ഒരു സ്വീകരണം ലഭിക്കില്ലായിരുന്നു.