കൊവിഡ് പരിശോധനയ്ക്ക് മൂക്കിൽ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്നീഷ്യന് ശിക്ഷ വിധിച്ചു കോടതി. ഇയാൾക്ക് 10 വർഷം തടവ് ശിക്ഷയാണ് കോടതി വധിച്ചത്.. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം.
സ്വകാര്യ ഭാഗത്തുനിന്ന് വേണം സ്രവം എടുക്കാനെന്ന് പറഞ്ഞ് യുവതി തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ കൃത്യം ചെയ്തത്. യുവതിയുടെ പരാതിയിൽ 2020 ജൂലെെ 30 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പേരിൽ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് യുവതി ലാബിലെത്തിയത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം എടുക്കുന്നത് തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ ആണ്. എന്നാൽ ഇവിടെ യുവതിക്ക് പോസിറ്റീവ് ആണെന്നും കൂടുതൽ പരിശോധനകൾക്കായി സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുക്കണമെന്നും ലാബ് ടെക്നീഷ്യൻ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സ്ത്രീ സംഭവം തന്റെ സഹോദരനെ അറിയിച്ചു. സഹോദരൻ ഒരു ഡോക്ടറോട് സംസാരിച്ചതോടെയാണ് ലാബ് ടെക്നീഷ്യന്റെ കള്ളം വെളിച്ചത്തായത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് 2020 ജൂലൈ 30 ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ 10 വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. പീഡനക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.