ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്. സിനിമയുടെ പ്രമോഷൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടന്നുവരികയാണ്. കഴിഞ്ഞദിവസം ദുൽഖർ സൽമാൻ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കുറുപ്പ് എന്ന് എഴുതിയ ടീഷർട്ട് അണിഞ്ഞു നിൽക്കുന്ന സാനിയ ഇയ്യപ്പൻ്റെ ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. എന്നാൽ ഒരു കൊലയാളിയെ ഇതുപോലെ ആഘോഷിക്കുന്നത് അപക്വമായ നിലപാട് ആണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോൾ മിഥുൻ മുരളീധരൻ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
എപ്പോഴെങ്കിലും സുകുമാരക്കുറുപ്പ് കൊന്ന ചാക്കോയുടെ കുടുംബത്തെക്കുറിച്ച് നമ്മൾ ഓർത്തിട്ടുണ്ടോ എന്നാണ് മിഥുൻ ചോദിക്കുന്നത്. തൻറെ അച്ഛനെ കൊന്ന കൊലയാളിയെ ആളുകൾ ഇതുപോലെ ആഘോഷിക്കുന്നത് കാണുമ്പോൾ ഒരു മകന് ഉണ്ടാകുന്ന മാനസികാവസ്ഥ? സിനിമയുടെ ടീസർ കുറച്ച് മാസങ്ങൾക്ക് മുൻപ് ആയിരുന്നു റിലീസ് ചെയ്തത്. ഇത് കണ്ടപ്പോൾ താനും അമ്മയും തകർന്നു പോയി എന്നാണ് ചാക്കോയുടെ മകൻ പറയുന്നത്.
“ഞാൻ ഒരിക്കൽ പോലും അച്ഛൻറെ മുഖം കണ്ടിട്ടില്ല. അച്ഛൻ കൊല്ലപ്പെടുമ്പോൾ അമ്മ ആറുമാസം ഗർഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും ആയിരുന്നില്ല. അർത്തുങ്കൽ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് അച്ഛൻ വാക്ക് നൽകിയിട്ട് ആയിരുന്നു വീട്ടിൽ നിന്നും ഇറങ്ങി പോയത് അത്. എന്നാൽ പിന്നീട് അച്ഛൻ തിരിച്ചു വന്നിട്ടില്ല. സിനിമയുടെ ടീസർ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത വേദന തോന്നി. അതിലെ ചില സംഭാഷണങ്ങൾ കൂടി കേട്ടതോടെ ആകെ തകർന്നു പോയി. എൻറെ അപ്പനെ കൊന്ന വ്യക്തിയെ മഹത്വം ഒരുക്കുകയാണ് എന്ന് എനിക്ക് തോന്നി” – ചാക്കോയുടെ മകൻ പറയുന്നു.
ഈ സിനിമ ഇറങ്ങുന്നതിനോട് ഇവിടെ ആർക്കും ഒരു വിയോജിപ്പില്ല എന്നാണ് മിഥുൻ പറയുന്നത്. എന്നാൽ നമ്മുടെ കാലഘട്ടത്തിലെ എല്ലാവർക്കും അത്രയേറെ പരിചിതനായ ഒരു ക്രിമിനലിനെ ഇത്തരം ബ്രാൻഡിംഗ് നൽകുന്നതിനോട് ആണ് എതിർപ്പ്. അതിനെ ദുൽഖറിനെ പോലെ ഒരു നടൻ പ്രമോട്ട് ചെയ്യുന്ന രീതികളോടും. സുകുമാരക്കുറുപ്പ് എന്ന വ്യക്തിയുടെ ക്രൂരത അനുഭവിച്ച അതിനെ സാധൂകരിച്ചു കാണാൻ സാധിക്കില്ല എന്നാണ് മിഥുൻ പറയുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.