കഴിഞ്ഞ വാരം മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ദുൽഖർ തന്നെയാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചത് എന്നതും ഒരു പ്രത്യേകതയാണ്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം റിലീസ് ചെയ്ത ആദ്യ വലിയ മലയാള സിനിമ കൂടിയാണ് കുറുപ്പ്.
കുറുപ്പ് സിനിമയുടെ കളക്ഷൻ ഏകദേശം 50 കോടി കടന്നിരിക്കുന്നു എന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ആദ്യമായിട്ടാണ് ഒരു ദുൽഖർ സൽമാൻ ചിത്രം ഇത്രയും വലിയ കളക്ഷൻ നേടുന്നത്. എന്നാൽ ചിത്രത്തിന് ഇതിലും കൂടുതൽ കളക്ഷൻ ലഭിച്ചിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ തിയേറ്ററുകാർ ഈ കാര്യത്തിൽ തീരുമറി നടത്തുന്നു എന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഒരു അറിയിപ്പ് പുറത്തിറക്കിയത്.
ഏതെങ്കിലും തിയറ്ററിൽ 50 ശതമാനത്തിൽ കൂടുതൽ ആളുകൾ ഷോ കാണുവാൻ കയറുന്നുണ്ട് എങ്കിൽ അത് നിർമ്മാതാക്കളെ അറിയിക്കണം എന്നാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം. ഇത് തെളിയിക്കുന്ന വീഡിയോ എടുത്തു നൽകാൻ നിർമ്മാതാക്കൾ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. ഇത്തരം വീഡിയോ പങ്കുവയ്ക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നും ഇവർ ഉറപ്പു നൽകുന്നു. വിവരം നൽകുന്നവർക്ക് പാരിതോഷികവും നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററിൽ പ്രവേശിപ്പിക്കുവാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ പല തിയേറ്ററുകളും അതിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നുണ്ട് എന്നാണ് ആരോപണം. എന്നിട്ട് ഇങ്ങനെ ലഭിക്കുന്ന കളക്ഷൻ ഇവർ നിർമ്മാതാക്കളെ ഏൽക്കുന്നില്ല. മറിച്ച് തീയേറ്റർ ഉടമകൾ തന്നെ തീരുമാനം നടത്തുകയാണ് എന്നാണ് ആരോപണം. എന്തായാലും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണം എന്നാണ് മലയാള സിനിമ ആസ്വാദകരുടെ ഭാഗത്തുനിന്നും ഉയരുന്ന ആവശ്യം.