തമിഴ് ആരാധകർക്ക് സുപരിചിതമായ താരമാണ് ശങ്കർ എഴുമലൈ.1990 ൽ പുറത്തിറങ്ങിയ അതിസയ പിറവി എന്ന രജിനികാന്ത് ചിത്രമാണ് കിംഗ് കോങിന് കരിയറിൽ വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ നടന്റെ കോമഡി രംഗങ്ങൾ ഇന്നും ജനപ്രിയമാണ്. പഴയത് പോലെ തുടരെ ഇദ്ദേഹത്തെ സിനിമകളിൽ കാണാറില്ല. ഗലാട്ട ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ചില കാര്യങ്ങൾ പറയുന്നത്.ഉയരക്കുറവ് കാരണം തനിക്ക് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടൻ പറയുന്നു. അതേസമയം ഉയരമില്ലാത്തത് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ തന്നെ സഹായിച്ചെന്നും കിംഗ് കോങ് വ്യക്തമാക്കി. മൂന്ന് അനിയത്തിമാരെ വിവാഹം ചെയ്ത് അയച്ചത് ഞാനാണ്. കുടുംബത്തിൽ എനിക്ക് മാത്രമാണ് ഉയരക്കുറവുള്ളത്. ഉയരക്കുറവ് കൊണ്ടാണ് തനിക്കിന്ന് ഈ നിലയിലേക്ക് ഉയരാൻ കഴിഞ്ഞതെന്ന് കരുതുന്നു.
ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടികളെല്ലാം കളിയാക്കാൻ തുടങ്ങി. അന്ന് ഇതിനേക്കാൾ ഉയരം കുറവാണ്. കുളളായെന്ന് വിളിച്ച് കളിയാക്കും. ഞാൻ വളരുന്നില്ല, അതിനാലാണ് കളിയാക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അച്ഛനോടും അമ്മയോടും പറഞ്ഞ് കരഞ്ഞു. ദൈവം സൃഷ്ടിച്ചതാണ്, അതിൽ കുഴപ്പമാെന്നുമില്ലെന്ന് അമ്മ പറഞ്ഞു. ഡോക്ടറെ കണ്ടപ്പോൾ ഓപ്പറേഷൻ പോലെ എന്തോ ചെയ്യണം എന്ന് നിർദ്ദേശിച്ചു. എന്നെ വെച്ച് പരീക്ഷിക്കാനാണ് അവർ നോക്കിയത്.കുടുംബ ജീവിതത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. 2001 ലാണ് ഞാൻ വിവാഹിതനായത്. കല്യാണം നടക്കാത്തതിനെക്കുറിച്ച് പലരും ചോദിക്കുമായിരുന്നു. ചിലർ നല്ല രീതിയിൽ ചോദിക്കുന്നതാണെങ്കിലും മറ്റ് ചിലർ കളിയാക്കി ചോദിക്കുന്നതാണ്. കല്യാണം കഴിക്കണം, ഒരു തുണ വേണമെന്ന് അടുപ്പക്കാർ പറഞ്ഞു. അങ്ങനെയാണ് അച്ഛനോടും അമ്മയോടും ഇക്കാര്യം പറയുന്നത്.
അതെ സമയം അച്ഛൻ വഴിയാണ് കല്യാണാലോചന നടന്നത്. ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. വിവാഹത്തിന് മുമ്പ് ഭാര്യയോട് സംസാരിച്ചതാണ്. എന്നെ ഇഷ്ടമായിട്ട് വിവാഹം കഴിക്കുകയാണോ എന്ന് ചോദിച്ചു. നിങ്ങളുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ട്. തനിക്ക് ഇഷ്ടമാണെന്ന് അവൾ പറഞ്ഞു. അങ്ങനെയാണ് വിവാഹം നടന്നത്.സാധാരണ ഭർത്താക്കൻമാരെ പോലെ ബൈക്കിൽ കറങ്ങാനൊന്നും തനിക്ക് പറ്റില്ലെന്ന് ഭാര്യയോട് മുമ്പ് പറഞ്ഞതാണ്. അതെല്ലാം എനിക്കറിയാം. കുഴപ്പമൊന്നും ഇല്ലെന്ന് അവൾ പറഞ്ഞു. പൊതുവെ സിനിമകൾ കാണാൻ ഭാര്യക്ക് താൽപര്യമില്ലെന്നും കിംഗ് കോങ് പറയുന്നത്.