തമിഴ്നാട് ലോക് സഭ ഇലക്ഷൻ കഴിഞ്ഞതോടെ നടൻ വിശാലിന് എതിരെ വലിയ ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്.വോട്ട് ചെയ്യാൻ വിശാൽ സൈക്കിളിൽ ആണ് ബൂത്തിലേക്ക് പോയത്. 2021 ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് പോയ അതേ പോലെ. എന്നാൽ വിശാലിനെ ആളുകൾ അത്ര ശ്രദ്ധിച്ചിരുന്നില്ല. വിശാൽ വിജയിയെ അനുകരിക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിശാൽ.അതേ സമയം താൻ വിജയിയെ അനുകരിച്ചതല്ലെന്നാണ് വിശാൽ പറയുന്നത്. തന്റെ കൈവശം വാഹനങ്ങൾ ഇല്ലാത്ത് കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യം ഉള്ളതുകൊണ്ടുമാണ് വോട്ട് ചെയ്യാൻ സൈക്കിളിൽ പോയത് എന്നാണ് താരം പറഞ്ഞത്.വിജയ് സൈക്കിളിൽ പോയത് താൻ കണ്ടിരുന്നുവെന്നും എന്നാൽ താനത് അനുകരിക്കുകയായിരുന്നില്ലെന്നും സത്യമായി തന്റെ കയ്യിൽ വണ്ടിയില്ലയ അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയാണ്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ തന്റെ കയ്യിൽ പണമില്ലെന്നും അത് കാെണ്ട് ഈ ട്രാഫിക്കിൽ താൻ സൈക്കിളിൽ പോയി വോട്ട് ചെയ്തെന്നും വിശാൽ പറഞ്ഞു.
മറ്റൊന്ന് ഒരിക്കൽ കാരക്കുടിയിൽ നിന്ന് ട്രിച്ചിയിലേക്ക് 80 കിലോ മീറ്ററോശം താൻ സൈക്കിളിൽ പോയിട്ടുണ്ടന്നും ഇളയ രാജയുടെും യുൻ ശങ്കർ രാജയടെയും പാട്ടുകൾ കേട്ടുകൊണ്ടാണ് സൈക്കിൾ ചവിട്ടാറെന്നും അങ്ങനെ ചെയ്യുന്നത് തന്നെ സംബന്ധിച്ചിടത്തോളം മാനസിക പിരിമുറുക്കം കുറയ്ക്കുന്ന കാര്യമാണെന്നും വിശാൽ പറയുന്നു.