നമുക് ചുറ്റും ഏതൊക്കെ തരത്തിലുള്ള ആളുകൾ ജീവിക്കുന്നുണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ കാലില്ലാത്തവരും കൈയില്ലാത്തവരും തുടങ്ങി ജീവന്റെ നിലനില്പിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നവർ. ഇതിൽ എത്ര പേര് അതിനെ മാറ്റി മറിയ്ക്കാൻ ശ്രമിക്കുന്നുണ്ടന്നു നമുക് അറിയില്ല. എങ്കിൽ ഇന്ന് അറിയാൻ പോകുന്നത് അങ്ങനെ ഒരു കുട്ടിയെ കുറിച്ചാണ് ജാക്സൺ ബുവൽ തലച്ചോറില്ലാതെ ജനിച്ചു എന്ന് മര ണത്തിനു കീഴടങ്ങേണ്ടി വരും എന്നറിയാതെ ജീവിച്ച ബാലൻ.
ബുവലിന്റെ അമ്മയുടെ പതിനേഴാമത്തെ ആഴ്ചയിലെ സ്കാനിങ്ങിൽ ആണ് കുട്ടിക്ക് തലച്ചോറിലെ വളർച്ച ഇല്ല എന്ന സത്യം ഡോക്ടർമാർ അറിയിച്ചത്. ആ കുഞ്ഞിനെ വിധിക്ക് വിട്ടു കൊടുക്കാൻ ആ ദമ്പതികൾ തയ്യാറായില്ല. അബോർഷന് വേണ്ടി നിർബന്ധിച്ചു കൊണ്ടിരുന്ന ഡോക്ടർമാർക്ക് മുന്നിൽ അവർ എടുത്തുപറഞ്ഞു, എന്ത് സംഭവിച്ചാലും ഞങ്ങൾ അവനെ ഈ ലോകത്തേക്ക് കൊണ്ടുവരും. ആ വാക്കിലെ ദൃഢനിശ്ചയത്തിനു മുൻപിൽ ഡോക്ടർമാർ മുട്ടുമടക്കി. കുട്ടി ജീവനോടെ ഈ ലോകത്തേക്ക് വരാൻ ഒരു ശതമാനംപോലും സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഏഴാം മാസത്തിലെ സ്കാനിങ് കുട്ടികയുടെ തലച്ചോറിന് ചെറിയൊരു മാറ്റമുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ ആ ദമ്പതികൾ കൂടുതൽ പ്രതീക്ഷ വെച്ചു അവന്റെ ഈ ലോകത്തിലേക്കുള്ള വരവിനായി.
ഒടുവിൽ ഒമ്പതാം മാസത്തിൽ അവൻ ഈ ലോകത്തേക്ക് വന്നു. എന്നാൽ കുട്ടിയുടെ തലച്ചോറിന് വെറും 20 ശതമാനം മാത്രമായിരുന്നു വളർച്ച മൂന്നോ നാലോ ദിവസത്തിനുള്ളിൽ കുട്ടി മര ണപ്പെടുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ആന്തരികവയവങ്ങളുടെ പ്രവർത്തനം ഏതുനിമിഷവും അവതാളത്തിൽ ആകാമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അവൻ വിധിയെ പൊളിച്ചടക്കി ജീവിച്ചു. അത് ലോകശ്രദ്ധയാകർഷിച്ച നീലക്കണ്ണുള്ള ഇളം പുഞ്ചിരിയുമായുള്ള അവന്റെ നോട്ടം ലോകത്തെ അത്ഭുതപ്പെടുത്തി. തന്റെ മാതാപിതാക്കളോട് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും ചില പ്രത്യേക ചലനങ്ങളിലൂടെ അവൻ സംസാരിച്ചു. ആ മാതാപിതാക്കൾ അവനൊപ്പം ജോലി ഉപേക്ഷിച്ച് കൂടെ നിന്നു കഴിയുന്ന അത്രയും കാലം, അവൻ ഈ ലോകത്ത് ഉള്ളിടത്തോളം കാലം അവനെ സന്തോഷവാനായി ഇരിക്കണമെന്ന് അവർ ഉറപ്പിച്ചു. അഞ്ചുവർഷക്കാലം അവൻ മാതാപിതാക്കളോടൊപ്പം ജീവിച്ചു.
2020 ഏപ്രിൽ ഒന്നിന് തന്റെ അച്ഛന്റെ കൈകളിൽ കിടന്നു കൊണ്ട് അവൻ ഈ ലോകത്തോട് വിട പറയുമ്പോൾ ആ മാതാപിതാക്കൾക്ക് ഒറ്റ വാക്ക് പറയാൻ ഉണ്ടായിരുന്നു അവൻ മര ണത്തെ ജയിച്ചവൻ ആണ്. അവൻ ഈ ലോകത്ത് ഉള്ള കാലം വരെ അവൻ സന്തോഷത്തോടെ ജീവിക്കണം എന്ന് മാത്രമാണ് ഞങ്ങൾ ആഗ്രഹിച്ചത് ഞങ്ങൾക്ക് അത് കൊടുക്കാൻ കഴിഞ്ഞു. അംഗവൈകല്യത്തോടെ ഈ ലോകത്തേക്ക് ജനിച്ചുവീഴുന്ന ഓരോ കുട്ടികൾക്കും ഈ മാതാപിതാക്കൾ ഒരു വലിയ നേർചിത്രമാണ് കൂടെ നിൽക്കണം അല്ലാതെ അകറ്റി നിർത്തുകയല്ല ചെയ്യേണ്ടത്.