പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് സർവസമയവും ജപിച്ചുകൊണ്ടിരിക്കുന്ന ഭർത്താക്കൻമാർക്ക് ഭക്ഷണം നൽകരുതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഡൽഹി ടൗൺഹാളിൽ ‘മഹിളാ സമ്മാൻ സമാരോഹ്’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ സ്ത്രീകൾക്ക് ആയിരം രൂപ പ്രതിമാസം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.മറ്റൊന്ന്,തന്നെയും ആംആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യംചെയ്യാൻ ആവശ്യപ്പെടണമെന്നും കെജ്രിവാൾ സ്ത്രീകളോട് പറഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് കെജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂവെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2024-25 ലെ ബജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ പദ്ധതിയിലൂടെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നൽകുന്നു. പദ്ധതി യഥാർത്ഥ ശാക്തീകരണം കൊണ്ടുവരുമെന്നും കെജ്രിവാൾ പറഞ്ഞു,സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ തട്ടിപ്പാണ് ഇതുവരെ നടന്നതെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടികൾ ഒരു സ്ത്രീക്ക് ചില പദവികൾ നൽകിയതിന് ശേഷം സ്ത്രീകൾ ശാക്തീകരിച്ചുവെന്ന് പറയുന്നു. സ്ത്രീകൾക്ക് സ്ഥാനങ്ങൾ ലഭിക്കരുതെന്നല്ല പറയുന്നത്. അവർക്ക് വലിയ സ്ഥാനങ്ങൾ ലഭിക്കണം. പക്ഷേ, രണ്ടോ നാലോ സ്ത്രീകൾക്ക് മാത്രമേ ഇതിൻ്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. ബാക്കി സ്ത്രീകൾക്ക് എന്താണ് ലഭിക്കുന്നതെന്നും കെജ്രിവാൾ ചോദിക്കുന്നുണ്ട്.