മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രശ്മിക മദന. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾ ഈ താരത്തിന് നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. കന്നട സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. എന്നാൽ പിന്നീട് അധികം വൈകാതെ തെലുങ്കിലേക്ക് ചുവടുമാറ്റുക ആയിരുന്നു താരം. ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ ഗാനങ്ങൾ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഗോപിസുന്ദർ ആയിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. കേരളത്തിലും വലിയ ഹിറ്റ് ആയിരുന്നു ഈ ഗാനം. അതുകൊണ്ടുതന്നെ ഗീതാഗോവിന്ദം എന്ന ചിത്രം കേരളത്തിലും ശ്രദ്ധിക്കപ്പെട്ടു. സബ്ടൈറ്റിൽ പോലുമില്ലാതെ ആയിരുന്നു ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്.
കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. കന്നട സിനിമ ആയിരുന്നു ഇത്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് രക്ഷിത് ഷെട്ടി എന്ന താരമായിരുന്നു. പിന്നീട് ഇയാളുമായി പ്രണയത്തിലാവുകയായിരുന്നു രശ്മിക. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് ഇരുവരും ബ്രേക്ക്അപ്പ് ആവുകയായിരുന്നു. പരസ്പരം ഒത്തുപോകാൻ പറ്റാത്ത അവസ്ഥയിൽ എത്തിയതോടെ ആയിരുന്നു ഇരുവരും ബ്രേക്കപ്പ് ചെയ്യുവാൻ തീരുമാനിച്ചത്.
പിന്നീട് ആയിരുന്നു രശ്മിക സിനിമയിൽ കൂടുതൽ സജീവമാകുന്നത്. നിലവിൽ തെലുങ്ക് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് താരം. അടുത്തിടെ ആയിരുന്നു താരം ആദ്യമായി ഒരു തമിഴ് സിനിമയിൽ അഭിനയിച്ചത്. സുൽത്താൻ എന്ന തമിഴ് ചിത്രത്തിൽ ആയിരുന്നു താരം അഭിനയിച്ചത്. കാർത്തി ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ മാസം ആദ്യം ആയിരുന്നു സുൽത്താൻ റിലീസ് ചെയ്തത്. ഒരു പക്കാ മാസ് മസാല ചിത്രമായിരുന്നു സുൽത്താൻ. ചിത്രം ഇപ്പോഴും തമിഴ്നാട്ടിലെ തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ താരത്തെ കുറിച്ച് രസകരമായ പരാതിയുമായി എത്തിയിരിക്കുകയാണ് കാർത്തി. “രശ്മിക വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള താരമാണ്. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്ക് എടുക്കാനും താരം തയ്യാറാണ്. ട്രാക്ടർ ഓടിക്കാൻ ആയാലും പശുവിനെ കറക്കാൻ ആയാലും താരം ഒരു മടിയും കൂടാതെ ചെയ്യുമോ. എന്നാൽ ക്യാമറ ഓഫ് ആയ ഉടനെ കുട്ടി കളി തുടങ്ങും താരം. പലപ്പോഴും അവിടെയെങ്ങാനും പോയി ഇരിക്കൂ എന്ന് പലതവണ പറഞ്ഞിട്ടുണ്ട്.” – എന്തായാലും ഈ പരാമർശം രശ്മിക ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കുട്ടിത്തം തന്നെയാണ് തങ്ങളുടെ താരത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് ഇവർ പറയുന്നത്.