സിറെന്‍ എന്ന ചിത്രം റിലീസിങിന് ഒരുങ്ങുകയാണ്.കീര്‍ത്തി സുരേഷും ജയം രവിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നുണ്ട്.അതെ സമയം രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയം രവി എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് കീര്‍ത്തിയ്ക്ക്. ജയം രവിയോട് വളരെ റൂഡ് ആയി പെരുമാറുന്ന കീര്‍ത്തിയെ ട്രെയിലറില്‍ കാണാമായിരുന്നു. ഒരു രംഗത്ത് ജയം രവിയുടെ ഷര്‍ട്ട് പിടിച്ച് വലിച്ച് കൊണ്ടുപോകുന്ന രംഗവുമുണ്ട്.ഇതുവരെ റൊമാന്റിക് ആയി കണ്ട കീര്‍ത്തിയെ വേറിട്ട ഒരു വേഷത്തില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. കീര്‍ത്തി സുരേഷ് എന്തുകൊണ്ട് ഈ ചിത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ജയം രവി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. നേരത്തെ തന്റെ രണ്ട് സിനിമകളില്‍ കീര്‍ത്തിയെ നായികയായി വിളിച്ചിരുന്നു. നല്ല റൊമാന്റിക് കഥാപാത്രമായിരുന്നു. പക്ഷെ അതിന് കീര്‍ത്തിയ്ക്ക് താത്പര്യമില്ലായിരുന്നു. എന്നെ അടിച്ച് വലിച്ച് കൊണ്ടുപോകുന്ന രംഗം ഉണ്ട് എന്ന് പറഞ്ഞപ്പോഴാണ് ഈ സിനിമ കീര്‍ത്തി കരാറ് ചെയ്തത്- എന്നാണ് ജയം രവി പറയുന്നത്.
ഷൂട്ടിങ് തുടങ്ങിയത് മുതല്‍ ഇത് തന്നെയാണ് ഇദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് കീര്‍ത്തി പറയുന്നു. സത്യം അതല്ല. നേരത്തെ രണ്ട് സിനിമകള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. ഈ ഒരു സിനിമ വന്നപ്പോള്‍, ഞാന്‍ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ഒരു റോള്‍ ആണെന്ന് തോന്നി. അതിന്റെ ത്രില്ലിലാണ് എടുത്തത്. ആ ചിത്രത്തില്‍ ജയം രവി സര് ഉള്ളത് എന്റെ സന്തോഷമായിരുന്നു കീര്‍ത്തി പറയുന്നുണ്ട്,മറ്റൊന്ന് സിനിമയുടെ പൂജ കഴിഞ്ഞ്, ഏറ്റവും ആദ്യം എടുത്ത ഷോട്ട് അതായിരുന്നു. ചിന്തിച്ചു നോക്കൂ, ഷോട്ട് ആരംഭിച്ചതും നായകനെ വലിച്ചിഴച്ച് കൊണ്ടു പോകുന്ന ഷോട്ട് തന്നെ വയ്ക്കാം എന്ന് പറഞ്ഞപ്പോഴുള്ള എന്റെ അവസ്ഥ. അദ്ദേഹത്തെ പിടിച്ച് വലിക്കുമ്പോഴൊക്കെ എന്റെ നെഞ്ചിലായിരുന്നു ടെന്‍ഷന്‍. അദ്ദേഹം വളരെ കൂളായിരുന്നു. പക്ഷെ ആദ്യം തന്നെ അങ്ങനെ ഒരു സീന്‍ ചെയ്തത് കൊണ്ട്, പിന്നീടങ്ങോട്ട് കുറേ അല്പം റൂഡ് ആയി ബിഹേവ് ചെയ്യേണ്ട രംഗങ്ങളില്‍ പ്രശ്നം തോന്നിയില്ല.