ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രജിത് കുമാർ.ബിഗ്ബോസിൽ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിലാണ് രജിത്ത് കുമാർ പുറത്തായത്. ബിഗ് ബോസ് രണ്ടാം സീസണിൽ ഏറ്റവുമധികം വാർത്താ പ്രാധാന്യം നേടിയ വ്യക്തിയും കൂടിയാണ് രജിത്ത് കുമാർ. ഇദ്ദേഹം മത്സരിച്ചപ്പോൾ മാത്രമല്ല അതിനുശേഷവും ആരാധകർക്കിടയിൽ നേടിയെടുത്ത ജനസമ്മിതിയും ചർച്ചയായി മാറിയിരുന്നു.ടാസ്ക്കിന്റെ ഭാഗമായി വിദ്യാർത്ഥിയായി എത്തിയ രജിത്ത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. രജിത്തിനെ പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു ഇത്.രണ്ട് ദിവസത്തിനുശേഷം അദ്ദേഹത്തെ മോഹൻലാൽ തിരിച്ച് പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന് ബിഗ് ബോസ് വീട്ടിലേക്കുള്ള പ്രവേശനം രേഷ്മ നിഷേധിച്ചു. രേഷ്മയോട് പരസ്യമായിട്ടാണ് രജിത്ത് കുമാർ മാപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ മാപ്പ് രേഷ്മ സ്വീകരിച്ചെങ്കിലും വീടിനുള്ളിലേക്ക് കയറാൻ തനിക്ക് സമ്മതം ഇല്ലെന്ന് രേഷ്മ മോഹൻലാലിനോട് പറഞ്ഞു.
ഇപ്പോഴിതാ നാല് വർഷം മുമ്പ് നടന്ന ഈ സംഭവത്തെ കുറിച്ച് രജിത്ത് കുമാർ സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ കണ്ണിൽ മുളക് തേച്ച സംഭവത്തെ കുറിച്ച് അവതാരകൻ രജിത്ത് കുമാറിനോട് ചോദിച്ചപ്പോൾ രജിത്ത് പ്രകോപിതനായി.ഞാൻ കണ്ണിൽ മുളക് തേക്കുന്നത് നീ കണ്ടോ..? എന്ന് ചോദിച്ച് അവതാരകന് നേരെ കയർക്കാൻ തുടങ്ങി. ‘ഞാൻ കണ്ണിൽ മുളക് തേക്കുന്നത് നീ കണ്ടോ..?. അങ്ങനൊരു ക്ലിപ്പ് ഇതുവരെ ഏഷ്യാനെറ്റ് വഴിയോ അല്ലാതെയോ പുറത്ത് വന്നിട്ടില്ലല്ലോ. മുളകോ മുളക് അരക്കുന്നതോ മുളക് തേക്കുന്നതോ കണ്ടോ?. നാല് വർഷമാകുന്നു ഇതുവരെയും അങ്ങനൊരു ക്ലിപ്പ് പുറത്ത് വന്നിട്ടില്ലല്ലോ. അതുപോലെ ഞാൻ മുളകാണെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് എല്ലാവരും അറിഞ്ഞത്.”മുളകിന് പകരം പച്ചവെള്ളമെന്നാണ് ഞാൻ പറഞ്ഞിരുന്നതെങ്കിൽ ലോകത്ത് ഒരു മനുഷ്യനും അറിയില്ലായിരുന്നു. അന്ന് അവിടെ നടന്ന സംഭവവും ശേഷം നടന്ന സംഭവവും എല്ലാവർക്കും അറിയാം. ലോക മലയാളികൾക്കും ഹൗസിലുണ്ടായിരുന്നവർക്കും ഏഷ്യാനെറ്റിനും ബിഗ് ബോസ് ടീമിനും വരെ അറിയാം. അവരെ പറ്റിക്കാൻ പറ്റില്ല.”ഞാൻ അന്ന് തെറ്റ് ചെയ്തിരുന്നുവെങ്കിൽ അഞ്ചാം സീസണിൽ ചലഞ്ചറായി രജിത്ത് കുമാറിനെ ബിഗ് ബോസ് ടീം വിളിക്കുമോ?. അവിടെ വീണ്ടും ചെന്നപ്പോൾ വിഐപി ട്രീറ്റ്മെന്റാണ് എനിക്ക് ലഭിച്ചത്. ഞാൻ അഞ്ചാം സീസണിൽ ചെന്നപ്പോൾ വിഷ്ണുവും അഖിലും ഇതേ വിഷയവുമായി വന്നിരുന്നു. ഈ വിഷയം ഞാൻ പറഞ്ഞ് പറഞ്ഞ് മടുത്തതാണ്’, എന്നാണ് രജിത്ത് കുമാർ പറഞ്ഞത്.