മധ്യപ്രദേശിൽ അഗര്‍ മാല്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള 80-കാരന് ബാലുറാം വിവാഹം ചെയ്തത് 34-കാരിയായ ഷീലയെയാണ്.ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ബാലുറാമിന്റെ റീലുകള്‍ കണ്ടാണ് ഷീലയ്ക്ക് പ്രണയം തോന്നിയത്. ഇന്‍സ്റ്റഗ്രാം വഴി ഇരുവരും പരിചയപ്പെടുകയും മെസ്സേജ് അയക്കാന്‍ തുടങ്ങുകയും ചെയ്തു. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളരുകയായിരുന്നു.
റീലുകളില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു. വൈകാതെ ഇരുവരും ചാറ്റിങ് തുടങ്ങി. ബാലുറാമിന് വേണ്ടി വിഷ്ണുവാണ് സംഭാഷണങ്ങളെല്ലാം ടൈപ്പ് ചെയ്ത് കൊടുത്തത്. ഫോണില്‍ ടൈപ്പ് ചെയ്യാനൊന്നും ബാലുറാമിന് അറിയില്ലായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത ഇരുവരും അടുത്തുള്ള ക്ഷേത്രത്തില്‍വെച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി.നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ചെറിയ ഗ്രാമമായ മഗാരിയയിലാണ് ബാലുറാം താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം കടുത്ത വിഷാദരോഗിയായിരുന്നു. അസുഖം ബാധിച്ച് ഭാര്യ മരിച്ചതും ജീവിതത്തില്‍ ഒറ്റപ്പെട്ടതുമെല്ലാം അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിച്ചു. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും മക്കളായുണ്ടെങ്കിലും എല്ലാവരും വിവാഹിതരായശേഷം മാറിത്താമസിക്കുകയാണ്.