ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും, പത്നിയും, ഉയർന്ന ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു. ഊട്ടിക്ക് അടുത്തുള്ള കൂനൂരിൽ ആണ് ഹെലികോപ്റ്റർ തകർന്നു വീണത് എന്നാണ് വിവരം. മധുലിക റാവത്ത് എന്നാണ് വിപിൻ റാവത്തിൻ്റേ പത്നിയുടെ പേര്. ഇവർ കോയമ്പത്തൂരിന് അടുത്തുള്ള സൂര്യനില്നിന്നും വേലിംഗ്ട്ടണ്ണിലേക്ക് പോവുകയായിരുന്നു. ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്നും ഏതാണ്ട് 10 കിലോമീറ്റർ അകലെ വെച്ചായിരുന്നു അപകടം എന്നാണ് സൂചന.
രക്ഷാപ്രവർത്തകരും ഇപ്പോഴും തുടരുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ പേരുകേട്ട എം ഐ 17 v5 എന്ന വിമാനമാണ് തകർന്നു വീണത്. റഷ്യയിൽ നിന്നും ഇന്ത്യ സ്വന്തമാക്കിയ ഹെലികോപ്റ്റർ ആണിത്. ഒരു മൾട്ടി റോൾ ഹെലികോപ്റ്റർ ആണ് ഇത് എന്നതും പ്രത്യേകതയാണ്. ആക്രമണ- പ്രത്യാക്രമണങ്ങൾക്കും രക്ഷാദൗത്യങ്ങൾക്കും ഇത് ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന വയാണ്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്നു പേരുടെ നില ഗുരുതരമാണ് എന്നാണ് സൂചന.
ജനവാസ കേന്ദ്രത്തിനു അടുത്തായിട്ടാണ് ഹെലികോപ്റ്റർ തകർന്നു വീണത്. നാട്ടുകാർ സംഭവസ്ഥലത്തെത്തിയ ആണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇതിനിടയിൽ ഊട്ടി പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
ബ്രിഗേഡിയർ റാങ്കിലും ലെഫ്റ്റ് ജനറൽ റാങ്കിലും പെട്ട ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. ഇതിനിടയിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അപകടത്തെ പറ്റിയുള്ള പ്രസ്താവന ഉടൻ നടത്തുമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ദേഹം വിവരങ്ങളെല്ലാം ബോധിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ സംഭവസ്ഥലത്ത് നീലഗിരി കളക്ടർ അടക്കം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.